കണ്ണൂരിൽ വിമാനമിറങ്ങി; പ്രവാസികളുടെ ആഹ്ലാദം ആകാശത്തിനുംമേലെ
text_fieldsമനാമ: കണ്ണൂരിൽ എയർഇന്ത്യ വിമാനം പറന്നിറങ്ങിയതോടെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾക്ക് ആഹ്ലാദം. നാട്ടിൽ നിന്നും തിരിച്ചുമുള്ള യാത്രക്ക് കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതും പരീക്ഷണ പറക്കൽ നടന്നതും ചരിത്രതുല്ല്യമായ സംഭവമാണെന്നാണ് ഇൗ ജില്ലകളിലുള്ള പ്രവാസികളുടെ അഭിപ്രായം. എത്രയോ വർഷമായി തങ്ങളുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലെ പ്രവാസികൾക്കും പുതിയ വിമാനത്താവളം ഗുണമാകും. ഇതുവരെയുള്ള യാത്രാദുരിതങ്ങൾക്ക് അറുതി വരും എന്നതാണ് ഇൗ മേഖലയിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്നത്.
കണ്ണൂർ മേഖലയിലെ പ്രവാസികൾക്ക് നാട്ടിൽ പോകുക എന്നതല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത്. വിമാനത്താവളത്തിൽ എത്തിയിട്ട് സ്വന്തം വീട്ടിൽ എത്തുന്നതിനുള്ള കാലതാമസമായിരുന്നു. ഇൗ അനുഭവമാണ് പ്രതിഭ ബഹ്റൈൻ നേതാവും കേരള ലോകസഭ അംഗവുമായ സി.വി നാരായണനും പങ്ക് വക്കുന്നത്. 1983 ൽ ബഹ്റൈനിൽ എത്തിയ താൻ 1987 ലാണ് ആദ്യമായി നാട്ടിലേക്ക് പോയത്. അന്ന് ബോംബെയിൽ ഇറങ്ങിയശേഷം ഒന്നരദിവസം നീളുന്ന ബസ്യാത്രയിലൂടെയാണ് നാട്ടിലെത്തിയത്. പുതിയ വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നതോടെ, തനിക്ക് ഫ്ലൈറ്റ് ഇറങ്ങിയാൽ മുക്കാൽ മണിക്കൂർ കൊണ്ട് വീട്ടിൽ എത്താൻ കഴിയും. കണ്ണൂർ വിമാനത്താവളത്തിനായി ആദ്യഘട്ടത്തിൽ നടപടി സ്വീകരിച്ച സി.എം ഇബ്രാഹീം എന്ന മുൻ കേന്ദ്രമന്ത്രിയോടുള്ള കടപ്പാട് മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.