സഹ തടവുകാരനെ ആക്രമിച്ച കൊലയാളിക്ക് വീണ്ടും ജയിൽശിക്ഷ
text_fieldsമനാമ: ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കൊലയാളിക്ക് വീണ്ടും ശിക്ഷ. ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി സഹ തടവുകാരനെ ക്രൂരമായി ആക്രമിച്ചതായി കണ്ടെതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്.
സ്ഥിരവൈകല്യം വരുന്ന രീതിയിലാണ് പ്രതി മർദിച്ചത്. ആക്രമണത്തെ വിലയിരുത്തിയ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അദ്ദേഹത്തെയും മറ്റു നാലുപേരെയും മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. 2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തലക്കും താടിയെല്ലിനും പരിക്കേറ്റ സഹതടവുകാരൻ അബോധാവസ്ഥയിൽ ആക്രമണത്തിനിരയായി കണ്ടെത്തുകയായിരുന്നു. ജയിലിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് കേസിന് പ്രധാന തെളിവായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

