അറബ് പൊലീസ്–സുരക്ഷ നേതൃയോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: 43ാമത് അറബ് പൊലീസ്-സുരക്ഷ നേതൃയോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് തുനീഷ്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അറബ് രാജ്യങ്ങളിലെ സുരക്ഷ മേഖലയിലെ അനുഭവസമ്പത്തും പൊലീസ്ഘടനയും പരിചയപ്പെടുത്തും. അറബ് രാജ്യങ്ങളിലെ പൊലീസിെൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സുരക്ഷരംഗത്ത് ആവശ്യമായ പരിഷ്കരണം വരുത്താനും ഇത് വഴിവെക്കുമെന്ന് കരുതുന്നു.
ഇലക്ട്രോണിക് സുരക്ഷ മേഖലയില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു. പൊലീസുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്കും സാമൂഹികവും മാനസികവുമായി നേരിടുന്ന പ്രശ്നങ്ങള്‍ക്കും വരുന്ന ചിലവുകള്‍ വഹിക്കുന്നതിന് പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നതിനും ചര്‍ച്ചനടന്നു. അറബ് ആഭ്യന്തര മന്ത്രിതല സമിതി അംഗീകരിച്ച പ്രവര്‍ത്തന മണ്ഡലപ്രകാരം കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതിനുള്ള സ്ഥിരംസമിതി പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി കോഓപറേഷന്‍ ഡിപ്പാര്‍ട്മെൻറ് മേധാവി ബ്രിഗേഡിയര്‍ ഇബ്രാഹിം അല്തവാദിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ബഹ്റൈന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.