അഴിമതിവിരുദ്ധ പ്രവര്‍ത്തനം ശരിയായ ദിശയില്‍ –ആഭ്യന്തര മന്ത്രി
text_fieldsമനാമ: രാജ്യത്ത് അഴിമതിവിരുദ്ധ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നല്കിയ പ്രത്യേക വാർത്തക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിക്കെതിരെ സുതാര്യവും മാതൃകപരവുമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. 2020ല്‍ 64 അഴിമതിക്കേസുകളാണ് കണ്ടെത്തിയത്.
ഇതില്‍ 35 കേസുകള്‍ പ്രോസിക്യൂഷന് കൈമാറി. 'അഴിമതിക്കെതിരെ നിലകൊള്ളുക; സുതാര്യത വീണ്ടെടുക്കുക' എന്ന തലക്കെട്ടിലാണ് ഇത്തവണ അഴിമതിവിരുദ്ധ ദിനമാചരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിെൻറ സഹകരണത്തോടെ അഴിമതിവിരുദ്ധ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ പരിഷ്കരണ പദ്ധതി അഴിമതി തടയുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സുതാര്യത ശക്തിപ്പെടുത്താൻ ഉചിതമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. 2013ൽ അഴിമതിക്കെതിരെ പ്രത്യേക ദേശീയ പദ്ധതി തയാറാക്കുകയും മുഴുവന്‍ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാൻ സംവിധാനമേര്‍പ്പെടുത്തുകയും ചെയ്തു. അഴിമതി കണ്ടെത്താനും പരിഹരിക്കാനുമുള്ള ഉചിതമാര്ഗമായി ഇത് മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമുതല്‍ ഉത്തരവാദിത്തത്തോടെയും സുതാര്യമായും കൈകാര്യം ചെയ്യാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും അഴിമതിക്കെതിരായ പോരാട്ടം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.