Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏകാഭിനയ രാവിൽ പെൺഭാവ...

ഏകാഭിനയ രാവിൽ പെൺഭാവ പ്രഭാവം

text_fields
bookmark_border
ഏകാഭിനയ രാവിൽ പെൺഭാവ പ്രഭാവം
cancel

മനാമ: കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്സരത്തിെൻറ അഞ്ചാം റൗണ്ടിെൻറ ഭാഗമായുള്ള ഏകാഭിനയമത്സര രാവ് ശ്രദ്ധേയമായി. 14 വനിതകളാണ് തങ്ങളുടെ അഭിനയസിദ്ധിയുടെ മാറ്റുരച്ചത്. വൈവിദ്ധ്യമാർന്ന വിഷയങ്ങളാണ് ഏകാഭിനയ റൗണ്ടിൽ മത്സരാർഥികൾ തെരഞ്ഞെടുത്തത്. സ്ത്രീകൾ നേരിടുന്ന കൊടിയ ചൂഷണത്തിെൻറയും വേദനകളുടെയും പകർച്ചകളായിരുന്നു കൂടുതലും. ലോകം കൂടുതൽ ലിംഗസമത്വത്തിനായി വാദിക്കുേമ്പാഴും സ്ത്രീകൾ ചെന്നുപെടുന്ന െകണികളും അതിെൻറ ദുരന്തങ്ങളും വർധിക്കുന്നു എന്ന നിരീക്ഷണം നിരവധിപേർ അവതരിപ്പിച്ചു. മൊബൈൽ ഫോൺ വഴിയുള്ള ജീവിത തകർച്ചയും ചിലർ വിഷയമാക്കി. എൻഡോസൾഫാൻ ദുരിതവും സാമ്പത്തിക പ്രതിസന്ധികളും പലിശ മാഫിയയുടെ ഇരകളാകുന്നതും തുടർന്നുള്ള പ്രശ്നങ്ങളും വിഷയമായി. ഉജ്ജ്വലമായ ഏകാഭിനയാവതരണമാണ് നടന്നത് എന്നായിരുന്നു ജഡ്ജിങ് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഒമ്പത് റൗണ്ടുകളുള്ള ഫൈനലിെൻറ അഞ്ച് റൗണ്ടുകൾ ഇതോടെ പൂർത്തിയായി. ആദ്യറൗണ്ടിൽ പാചകമത്സരമായിരുന്നു. തുടർന്ന് ലളിതഗാനമോ, നാടോടിനൃത്തമോ തെരഞ്ഞെടുത്ത് അവതരിപ്പിക്കൽ ആയിരുന്നു. മൂന്ന്, നാല് റൗണ്ടുകളിൽ സിനിമ രംഗം അനുകരിക്കൽ, പൊതുവിഞ്ജാനം എന്നിവയായിരുന്നു യഥാക്രമം. കഴിഞ്ഞ മത്സരങ്ങളിൽ സദസിലെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. വിവാഹിതരായ പ്രവാസി വനിതകളിലെ സർഗാത്മകത തെളിയിക്കാനും പ്രതിഭയെ അടുത്തറിയാനും ഇൗ മത്സരം വഴി അരങ്ങൊരുങ്ങി എന്നതും പ്രത്യേകതയായി. ആറാം റൗണ്ടിൽ കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിക്കൽ ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ നടക്കും. ആറിന് ഫൈനൽ റൗണ്ടും നടക്കും. പ്രധാന വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. അടുത്ത മാസം ഏഴിനാണ് അവാർഡ്ദാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsangana
News Summary - angana-bahrain-gulf news
Next Story