എയർ ബബ്ൾ ധാരണയാകുന്നതും കാത്ത് ബഹ്റൈൻ പ്രവാസികൾ
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ വ്യോമഗതാഗതത്തിനുള്ള എയർ ട്രാൻസ്പോർട്ട് ബബ്ൾ സംവിധാനത്തിൽ തീരുമാനമാകാത്തത് പ്രവാസികളെ ആശങ്കയിലാക്കുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് നാട്ടിലേക്ക് പോയ നിരവധി പ്രവാസികൾ ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഉടൻ തിരിച്ചെത്താൻ കാത്തിരിക്കുന്നവരാണ് ഇവർ.
ബഹ്റൈൻ ഉൾപ്പെടെ 13 രാജ്യങ്ങളുമായി എയർ ബബ്ൾ ധാരണക്ക് ചർച്ച നടക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്.
ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലൻഡ്, നൈജീരിയ, ഇസ്രായേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നിവയാണ് മറ്റു രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിൽ വിമാന സർവിസ് നടത്തുന്നതിനുള്ള സംവിധാനമാണ് എയർ ബബ്ൾ.
ഗൾഫിൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകംതന്നെ ഇൗ കരാറിൽ എത്തിയിട്ടുണ്ട്. ബഹ്റൈനുമായുള്ള എയർ ബബ്ൾ കരാർ ഉടൻ സാധ്യമാകുമെന്നാണ് അംബാസഡർ പിയൂഷ് ശ്രീവാസ്തവ തന്നെ സന്ദർശിച്ച വിവിധ സംഘടന പ്രതിനിധികളെ അറിയിച്ചിരിക്കുന്നത്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിനൊപ്പമാകും എയർ ബബ്ൾ ധാരണപ്രകാരമുള്ള സർവിസുകളും നടക്കുക.ഇതുവഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ പറയുന്നു. ഇവർ പൂരിപ്പിച്ച് നൽകുന്ന സമ്മതപത്രം യാത്ര പുറപ്പെടുന്നതിനുമുമ്പ് വിമാനക്കമ്പനി ഇന്ത്യൻ എംബസിയിൽ നൽകണം. യാത്രക്കാർ എത്തുന്ന സംസ്ഥാനത്ത് നൽകുന്നതിന് ഒരു കോപ്പിയും ഒപ്പമുണ്ടാകണം. അതേസമയം, വന്ദേ ഭാരത് വിമാനങ്ങളിൽ പോകുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്.
രണ്ടാഴ്ച മുമ്പ് ഇന്ത്യയിൽനിന്ന് ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ കേരളത്തിൽനിന്ന് ഗൾഫ് എയറിെൻറ മൂന്ന് ചാർേട്ടഡ് വിമാനങ്ങൾ സർവിസ് നടത്തുകയും ചെയ്തു.എന്നാൽ, പിന്നീട് അനുമതി ലഭിച്ചില്ല. എയർ ബബ്ൾ പ്രകാരമുള്ള വിമാനങ്ങളിൽ സന്ദർശക വിസക്കാർക്കും വരുന്നതിന് ബഹ്റൈൻ അധികൃതരുടെ അനുമതിക്കായി ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.