Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെട്ടിടനിർമാണ...

കെട്ടിടനിർമാണ ലംഘനങ്ങൾ കണ്ടെത്താൻ എ.ഐ സംവിധാനം

text_fields
bookmark_border
Representation image
cancel

മനാമ: കെട്ടിടനിർമാണ ലംഘനങ്ങളും മാറ്റങ്ങളും കണ്ടെത്താൻ എ.ഐ അധിഷ്ഠിത സംവിധാനം നടപ്പാക്കാൻ ബഹ്‌റൈൻ സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ അതോറിറ്റി ആഗോള കമ്പനിയായ അയ്റ്റോസ്കിയുമായി കരാർ ഒപ്പിട്ടു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് കരാറായത്. സർക്കാർപ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കാനും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പ്രധാന സംരംഭമാണിതെന്ന് അതോറിറ്റി ചെയർമാൻ എൻജിനീയർ ബാസിം ബിൻ യാഖൂബ് അൽ ഹമ്മർ പറഞ്ഞു. എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ, പ്രവർത്തനക്ഷമതയും വിവരങ്ങളുടെ കൃത്യതയും വർധിപ്പിക്കാനും തീരുമാനമെടുക്കൽ വേഗത്തിലാക്കാനും സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയർത്താനും ഞങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതി സർക്കാർ പദ്ധതികളുടെ (2023-2026) ലക്ഷ്യങ്ങളുമായി, പ്രത്യേകിച്ച് ഭരണപരമായ പ്രകടനത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും യോജിച്ചതാണ്.

രണ്ടാം ഘട്ടത്തിലൂടെ അതോറിറ്റിയിൽ എ.ഐ സാങ്കേതികവിദ്യകൾ തദ്ദേശീയമാക്കാനും ഈ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ദേശീയ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ബഹ്‌റൈനിലുടനീളമുള്ള പ്രകൃതി, നഗര മാറ്റങ്ങളെക്കുറിച്ചുള്ള സമഗ്രവും വിശ്വസനീയവുമായ നിരീക്ഷണം ഉറപ്പാക്കാൻ ഈ പദ്ധതി ഉപഗ്രഹചിത്രങ്ങളെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

മുനിസിപ്പാലിറ്റി കാര്യങ്ങൾ, കൃഷി മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് നടത്തിയ ആദ്യ ഘട്ടത്തിൽ നിരീക്ഷണ കാര്യക്ഷമതയിൽ 60 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയതായി അൽ ഹമ്മർ ചൂണ്ടിക്കാട്ടി. പുതിയ ഘട്ടത്തിൽ ഒന്നിലധികം സർക്കാർ ഏജൻസികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും. ഇത് വിവരങ്ങൾ സംയോജിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സർക്കാർ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceGulf NewsconstructionsViolations
News Summary - AI system to detect construction violations
Next Story