Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യരംഗത്ത് പുതുതുടക്കം

text_fields
bookmark_border
ലോകാരോഗ്യ സംഘടന ഓഫിസ് ബഹ്റൈനിൽ തുറന്നു
ആരോഗ്യരംഗത്ത് പുതുതുടക്കം
cancel
camera_alt

ലോകാരോഗ്യ സംഘടനയുടെ മേഖലാ ഓഫിസ് മനാമയിൽ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഉദ്ഘാടനം ചെയ്യുന്നു

മനാമ: ബഹ്റൈെൻറ ആരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ലോകാരോഗ്യ സംഘടനയുടെ മേഖലാ ഒാഫിസ് മനാമയിൽ തുറന്നു. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനും ആരോഗ്യസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വഴിയൊരുക്കും. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉദ്ഘാടനം നിർവഹിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ബഹ്റൈനിൽ തുറന്നത് രാജ്യത്തിെൻറ നേട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലാണെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് തുടർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്‌റൈൻ ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണവും സംയുക്ത ഏകോപനവും കൂടുതൽ ശക്തമാക്കാനും അനുഭവസമ്പത്തും വിവരങ്ങളും കൈമാറാനും ഇത് സഹായിക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിന് പ്രാദേശികതലത്തിൽ ബഹ്‌റൈൻ സ്വീകരിച്ച നടപടികൾ അവർ വിശദീകരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുംമുമ്പ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ ശിപാർശകൾക്കും അനുസൃതമായ നടപടികൾ സ്വീകരിച്ചിരുന്നു. കോവിഡ് പ്രതിരോധ നടപടികൾക്കായി ദേശീയ മെഡിക്കൽ ടീം രൂപവത്കരിച്ചായിരുന്നു പ്രതിരോധ പ്രവർത്തനം. കോവിഡ് വ്യാപനത്തിെൻറ വിവിധ ഘട്ടങ്ങളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ ഇത് സഹായിച്ചു. ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിച്ചു.

'കണ്ടെത്തൽ, പരിശോധന, ചികിത്സ' എന്ന തന്ത്രമാണ് കോവിഡ് പ്രതിരോധത്തിന് രാജ്യം സ്വീകരിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ പരിശോധന, ചികിത്സ, പ്രതിരോധ കുത്തിവെപ്പ് എന്നിവ രാജ്യത്തുടനീളം ശക്തമാക്കി. ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിൽ എത്താൻ ബഹ്റൈന് സാധിച്ചു. പ്രതിദിനം 20,000 എന്ന തോതിലാണ് പി.സി.ആർ ടെസ്റ്റുകൾ നടത്തിയത്. കോവിഡിെൻറ പ്രത്യാഘാതങ്ങൾ നേരിടാനും സാമ്പത്തിക മേഖലകൾക്ക് സഹായം നൽകാനും 4.5 ബില്യൺ ദിനാറിെൻറ സാമ്പത്തിക പാക്കേജും രാജ്യം നടപ്പാക്കിയെന്ന് അവർ പറഞ്ഞു. ബഹ്‌റൈനിൽ ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ആരംഭിക്കുന്നത് ആരോഗ്യമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ സഹായം നൽകാൻ സഹായിക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് ചികിത്സ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ സന്ദർശനവും അദ്ദേഹം പറഞ്ഞു. ഇൗ കേന്ദ്രങ്ങളിലെ ഏകോപിതവും ഫലപ്രദവുമായ പ്രവർത്തനങ്ങളെയും രാജ്യത്ത് കോവിഡ് പ്രതിരോധരംഗത്ത് സ്ത്രീകളുടെ വർധിച്ച പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A new beginning in the field of health
Next Story