Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എ മീറ്റിന്...

കെ.പി.എ മീറ്റിന് ആഘോഷപൂർവമായ സമാപനം

text_fields
bookmark_border
കെ.പി.എ മീറ്റിന് ആഘോഷപൂർവമായ സമാപനം
cancel
camera_alt

കെ.പി.എ മീറ്റിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തുന്നു

Listen to this Article

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനമായ 'കെ.പി.എ മീറ്റ്-2022' ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വമായി നടന്നു.

വൈകീട്ട് നടന്ന പൊതുസമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജനെ മെമന്റോ നല്‍കി ആദരിച്ചു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, നോർക്ക വിങ് ജനറൽ കൺവീനർ കെ.ടി. സലിം, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്‍റ് സാനി പോൾ എന്നിവർ സംസാരിച്ചു. കെ.പി.എയുടെ 'വിളക്കു മരം' എന്ന സുവനീറിന്‍റെ പ്രകാശനം എൻ.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികൾക്കുള്ള പുരസ്കാരം കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള സമ്മാനിച്ചു. കെ.പി.എ പ്രസിഡന്‍റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.

തുടർന്ന് ശ്രീനാഥ്, ദുർഗ വിശ്വനാഥ്, കെ.പി.എ ഗായകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും കെ.പി.എ കലാകാരികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് മികവേകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA meet
News Summary - A celebratory conclusion to the KPA meet
Next Story