Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.പി.സെഡ്...

ജി.പി.സെഡ് തൊഴിലാളികൾക്ക് സഹായമെത്തിച്ച് െഎ.സി.ആർ.എഫ്

text_fields
bookmark_border
ജി.പി.സെഡ് തൊഴിലാളികൾക്ക് സഹായമെത്തിച്ച് െഎ.സി.ആർ.എഫ്
cancel
camera_alt??.??.????? ?????????????? ????????? ???.??.??.??????? ???????????? ????????????? ????????????????????????
മനാമ: ശംബളമില്ലാതെ ദുരിതമനുഭവിക്കുന്ന ജി.പി.സെഡിലെ തൊഴിലാളികൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിെൻറ (െഎ.സി.ആർ.എഫ്) നേതൃത്വത്തിൽ സഹായമെത്തിച്ചു. അരി, പഞ്ചസാര, തേയില, എണ്ണ, പച്ചക്കറി തുടങ്ങിയ സാധനങ്ങളാണ് െഎ.സി.ആർ.എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ എക്കർ, സിത്ര, റിഫ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എത്തിച്ചത്. തൊഴിലാളികൾക്ക് ഒരാഴ്ച കഴിയാനുള്ള സാധനങ്ങൾ നൽകിയതായി സംഘാംഗം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ ജി.പി.സെഡിെല തൊഴിലാളികൾ  ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത ദുരിതത്തിലാണ്. മാസങ്ങളായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 140ഒാളം തൊഴിലാളികൾ കഴിഞ്ഞ ദിവസം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനുമുന്നിൽ സംഘടിച്ചിരുന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തൊഴിലാളികൾ സമാന രീതിയിൽ സംഘടിച്ചത്.നുവൈദ്രാതിലെ അക്കമഡേഷനിൽ നിന്ന് ഇവർ കൂട്ടമായി സായിദ് ടൗണിലേക്ക് നടന്നെത്തുകയായിരുന്നു.
നവംബർ മുതൽ തങ്ങൾക്ക് കിട്ടാനുള്ള പണം കിട്ടാത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന നിലപാടിലാണ് കമ്പനി അധികൃതർ. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന മന്ത്രാലയ അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്. ഇവരുടെ ഏക വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന നാട്ടിലെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തൊഴിലാളികൾ ഭക്ഷണം പോലും കഴിക്കുന്നത് സന്നദ്ധ സംഘടകളുടെയും മറ്റും സഹായം കൊണ്ടാണ്. മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പല തവണയായി ഇവർക്ക് ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എം.ഡബ്ല്യു. പി.എസ് ഫേസ്ബുക്ക് വഴി തൊഴിലാളികൾക്കായി നടത്തിയ  അഭ്യർഥനയെ തുടർന്ന് നിരവധി പേരാണ് സഹായങ്ങൾ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story