Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര വിഷയങ്ങളില്‍ ബഹ്റൈന്‍  സമീപനം ശ്രദ്ധേയം –ഉര്‍ദുഗാന്‍ 

text_fields
bookmark_border
അന്താരാഷ്ട്ര വിഷയങ്ങളില്‍ ബഹ്റൈന്‍  സമീപനം ശ്രദ്ധേയം –ഉര്‍ദുഗാന്‍ 
cancel
camera_alt???????? ??????????????? ???? ??? ????? ???? ???????? ????????? ??????????? ???? ????????? ?????????????? ????????????
മനാമ: മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്നങ്ങളില്‍ ബഹ്റൈന്‍ സ്വീകരിച്ചുവരുന്ന സമീപനം ശ്രദ്ധേയമാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. 
കഴിഞ്ഞ ദിവസം തുര്‍ക്കിയിലത്തെിയ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫയെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ സന്ദേശം അദ്ദേഹം ഉര്‍ദുഗാന് കൈമാറി. 
തുര്‍ക്കിയുമായുള്ള ബഹ്റൈന്‍െറ ബന്ധത്തെ അനുസ്മരിച്ച ശൈഖ് അലി ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ തുര്‍ക്കി കൈവരിക്കുന്ന ഉയര്‍ച്ചയും മുന്നേറ്റവും ആശാവഹമാണെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനതയുടെ താല്‍പര്യം മുന്‍ നിര്‍ത്തി ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബഹ്റൈനെ ശരിയായ ദിശയില്‍ നയിക്കുന്നതിനും വിവിധ മേഖലകളില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കുന്നതിനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ ശ്രമങ്ങളെ ഉര്‍ദുഗാന്‍ പ്രകീര്‍ത്തിച്ചു. തുര്‍ക്കിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് ബഹ്റൈന്‍ നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ബഹ്റൈനും തുര്‍ക്കിയും തമ്മില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകളില്‍ സമാനതയുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story