സെഹ്‌ലയിൽ മലയാളിയെ അടിച്ചു വീഴ്ത്തി പഴ്‌സും മൊബൈലും കവർന്നു
text_fieldsമനാമ: സെഹ്ലയില്‍ മലയാളിയെ അടിച്ചുവീഴ്ത്തി കവര്‍ച്ച. കിങ്ഡം ബഹ്റൈന്‍ സെന്‍റര്‍ ജീവനക്കാരനും നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയുമായ ബൈജുവിനെയാണ് ബുധനാഴ്ച രാത്രി അജ്ഞാതരായ അക്രമികള്‍ തലക്കടിച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്നത്. രാത്രി പത്തുമണിയോടെ ഡ്യൂട്ടി കഴിഞ്ഞ് നോര്‍ത്ത് സെഹ്ലയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍, പിറകില്‍ നിന്ന് തലക്കടിക്കുകയായിരുന്നു. പോക്കറ്റ് റോഡിലൂടെ നടക്കുകയായിരുന്നു ബൈജു. അടിയേറ്റ് വീണയുടന്‍ അക്രമികള്‍ പഴ്സും പുതിയ ഗ്യാലക്സി എസ്-5 മൊബൈല്‍ ഫോണും എടുത്ത് ഓടി രക്ഷപ്പെട്ടു. രണ്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ഖമീസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സല്‍മാനിയ ആശുപത്രിയില്‍ ഇന്നലെ ചികിത്സതേടുകയും ചെയ്തു. സി.ടി.സ്കാന്‍ ചെയ്തെങ്കിലും ഗുരുതരമായ പരിക്കില്ല എന്നാണ് വ്യക്തമായത്. അക്രമം നടന്ന സ്ഥലത്തിനു സമീപമുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.