Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചൂടുകുറയാത്തതില്‍ ...

ചൂടുകുറയാത്തതില്‍  ആശങ്കയുമായി തൊഴിലാളികള്‍

text_fields
bookmark_border
ചൂടുകുറയാത്തതില്‍  ആശങ്കയുമായി തൊഴിലാളികള്‍
cancel

മനാമ: വേനലിലെ ഉച്ചസമയത്തെ പുറംജോലി നിരോധകാലം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ചൂടില്‍ കാര്യമായ മാറ്റമില്ലാത്തത് തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക.
ജുലൈ ഒന്നു മുതല്‍ തുടങ്ങിയ തൊഴില്‍ സമയ നിയന്ത്രണമാണ് ആഗസ്റ്റ് 31ന് അവസാനിക്കുന്നത്. ഈ അവസ്ഥയില്‍ സെപ്റ്റംബര്‍ ആദ്യത്തോടെ ചൂട് കുറയുമെന്ന് ആരും കരുതുന്നില്ല. കടുത്ത ചൂടില്‍ എങ്ങിനെ സൈറ്റുകളില്‍ പണിയെടുക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
 ഇതുസംബന്ധിച്ച നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ കര്‍ശന പരിശോധനയാണ് ഈ രണ്ടുമാസങ്ങളിലായി നടത്തിവന്നത്. തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ തന്നെ നിരവധി നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനവും നടത്തിയിരുന്നു. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍െറ പരിശോധന. 
ഉച്ചസമയത്തെ തൊഴില്‍ നിരോധം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. 95ശതമാനം പേരും നിയമം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നറിയിപ്പുകളില്ലാതെയാണ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. നിരോധിത സമയത്ത് പുറത്ത് ജോലി ചെയ്യുന്നതായി കണ്ടത്തെിയവരുടെ പേരുവിവരങ്ങള്‍ നിയമനടപടിക്കായി പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. 
2012ല്‍ പുതിയ തൊഴില്‍ നിയമം വന്നതോടെ, വീട്ടുജോലിക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്. എന്നാല്‍ സ്വകാര്യ ഭവനങ്ങളില്‍ പ്രവേശിക്കാനുള്ള അധികാരം ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കില്ല. കാലാവസ്ഥയില്‍ വന്ന മാറ്റം പരിഗണിച്ച് നിരോധകാലം സെപ്റ്റംബര്‍ പകുതി വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 
വേനലിലെ ഉച്ച സമയത്തെ പുറം ജോലി നിരോധം ലംഘിക്കുന്നവരെ കണ്ടത്തൊനായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കാമ്പയിന്‍ നടത്തുകയും ബോധവത്കരണത്തിനായി ഐ.സി.ആര്‍.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ‘ബഹ്റൈന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൊസൈറ്റി’യാണ് ഇതുസംബന്ധിച്ച് അറബിയില്‍ ഹാഷ് ടാഗ് കാമ്പയിന്‍ നടത്തിയത്. 
ഒട്ടുമിക്കവരും നിയമംപാലിക്കുന്നവരാണെങ്കിലും ഫ്രീ വിസയിലും മറ്റുമുള്ളവരെ വെച്ച് മുതലെടുക്കുന്നവരുമുണ്ട്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും ഉഷ്ണജന്യരോഗം, സൂര്യാഘാതം,നിര്‍ജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ആവിഷ്കരിച്ചത്. 2007ല്‍ ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്. 
കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിര്‍ജ്ജലീകരണം, അത്യുഷ്ണം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ നിരവധി പേര്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൂടുകുറയാത്ത സാഹചര്യത്തില്‍ പുറംജോലി തുടര്‍ന്നാല്‍, ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story