Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ:...

ബഹ്റൈൻ: മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതികൾക്ക് 10 മുതൽ 15 വർഷംവരെ തടവ്

text_fields
bookmark_border
arrest
cancel

മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ കേസിലെ പ്രതികൾക്ക് 10 മുതൽ 15 വർഷം വരെ തടവിന് നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു. രണ്ട് കേസുകളിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 5,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയടക്കാനും ഉത്തരവുണ്ട്.

മയക്കുമരുന്ന് കൈവശം സൂക്ഷിക്കുകയും ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ശിക്ഷാകാലാവധിക്ക് ശേഷം ഏഷ്യക്കാരായ മുഴുവൻ പ്രതികളെയും മടങ്ങിവരാനാവാത്ത വിധം നാട്ടിലേക്ക് തിരിച്ചയക്കാനും വിധിച്ചു.

ആന്‍റി ഡ്രഗ് വിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് മയക്കുമരുന്ന് വിപണനം ചെയ്യുന്ന കണ്ണികളെ പിടികൂടിയത്. പ്രതികളുടെ താമസസ്ഥലം റെയ്ഡ് ചെയ്യുകയും മയക്കുമരുന്ന് വസ്തുക്കളും ഗുളികകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug peddlersBahrain
News Summary - 15 years jail for drug peddlers in Bahrain
Next Story