Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightവൈവിധ്യങ്ങളുടെ...

വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി കേക്ക് വിപണി; പ്ലം തന്നെ രാജാവ്

text_fields
bookmark_border
വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി കേക്ക് വിപണി; പ്ലം തന്നെ രാജാവ്
cancel
camera_alt

കായംകുളം നഗരത്തിലെ ബേക്കറിയിലെ കേക്ക് ശേഖരം

കായംകുളം: ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണി സജീവം. ബേക്കറികളും സൂപ്പർ മാർക്കറ്റുകളും രുചിവൈവിധ്യങ്ങളുടെ കേക്കുകളാൽ നിറഞ്ഞിരിക്കുകയാണ്. ചെറിയും ചോക്ലേറ്റ് പൂക്കളും ഒരുക്കിയുള്ള അലങ്കാരങ്ങളാണ് കേക്കുകളെ ശ്രദ്ധേയമാക്കുന്നത്. മാർബിൾ, ഈന്തപ്പഴം, ചക്കപ്പഴം, പൈനാപ്പിൾ, ഐസിങ്, ബനാന, കാരറ്റ്, കോഫി ക്രഞ്ച്, എഗ്ലസ്, ചോക്ലേറ്റ്, ക്രീം, ചെറി, ഫാൻസി ബട്ടർ, റിച്ച് ഫ്രൂട്ട് തുടങ്ങി വിവിധ തരങ്ങളിലുള്ള കേക്കുകളുണ്ട്.

എങ്കിലും പ്ലം കേക്കുകൾക്കാണ് ഏറെ പ്രിയം. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും തയാറാണ്. ഹോം മെയ്ഡ് കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യാശയുടെ സന്ദേശവുമായി എത്തുന്ന ക്രിസ്മസിന് സ്നേഹം പങ്കുവെക്കാനായി കേക്കുകളാണ് പ്രധാനമായും കൈമാറുന്നത്. ഇതിന്റെ കച്ചവട തിരക്കുകളുമായി വിപണിയും ഉണർന്നു.

വീടുകളിൽ ഉണ്ടാക്കുന്ന കേക്കുകളും വിൽപനക്കുണ്ട്. സ്വന്തമായി കേക്ക് നിർമിക്കുന്ന നിരവധിപേർക്ക് ക്രിസ്മസ് വിപണി ചാകരയാണ്. കോവിഡ് കാലത്ത് കേക്കിൽ പരീക്ഷണം തുടങ്ങിയ പല വീട്ടമ്മമാർക്കും ഇന്ന് ഇത് ജീവനോപാധിയാണ്. ബട്ടർ, കാരറ്റ്, ഈന്തപ്പഴം അടങ്ങിയ പുഡിങ്ങ് കേക്കുകളും വീട്ടമ്മമാർ തയാറാക്കുന്നുണ്ട്. പ്രമുഖ കടക്കാർ സ്വന്തം പേരിലും കേക്കുകൾ നിർമിച്ച് വിൽക്കുന്നുണ്ട്.

ക്രിസ്മസ് സ്പെഷൽ വിന്‍റർ പ്ലം കേക്ക്, ബ്ലാക്ക് ലേബൽ, പ്രസിഡന്‍റ് പ്രൈം പ്ലം കേക്ക് തുടങ്ങിയ പേരുകളിലുമുണ്ട് കേക്കുകൾ. കിലോക്ക് 500 രൂപ മുതൽ 1000 രൂപവരെയാണ് വില. പാക്കിങ്ങിൽ പുതുമനിറക്കുന്ന ക്രിസ്മസ് പാപ്പാ കേക്കുകളും വിപണിയിലുണ്ട്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasAlappuzha NewsFlavorsCake Market
News Summary - Cake market with variety of flavors
Next Story