Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅടിയും തിരിച്ചടിയുമായി...

അടിയും തിരിച്ചടിയുമായി ആദ്യ പകുതി; കുറസാവോയെ വിറപ്പിച്ച് ജർമനി

text_fields
bookmark_border
അടിയും തിരിച്ചടിയുമായി ആദ്യ പകുതി; കുറസാവോയെ വിറപ്പിച്ച് ജർമനി
cancel

ഹൂസ്റ്റൺ (യു.എസ്): ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയ്ക്കെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് 3-1 ലീഡ്. അടിയും തിരിച്ചടിയും കണ്ട ആവേശകരമായ ആദ്യ പകുതിയിൽ ജർമനിക്കായി ഫെലിക്സ് നെമെച്ച, നിക്കോ ഷ്ളോട്ടർബെക്, കായ് ഹാവർറ്റ്‌സ് എന്നിവർ വലകുലുക്കി. മറുവശത്ത് ലോകകപ്പ് വേദിയിലെ തങ്ങളുടെ കന്നി ഗോളിലൂടെ കുറസാവോ പൊരുതിനിൽക്കുന്ന കാഴ്ചയാണ് ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ കണ്ടത്.

തുടക്കത്തിലേ ആക്രമിച്ച് ജർമനി

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ പന്തവകാശത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തിയ ജർമനിക്ക് ആറാം മിനിറ്റിൽ തന്നെ ലക്ഷ്യം കാണാനായി. ജമാൽ മുസിയാലയുടെ മുന്നേറ്റം തടയുന്നതിൽ കുറാസാവോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഫ്ലോറിയാൻ വിർറ്റ്സ് നൽകിയ തകർപ്പൻ പാസ് ഫെലിക്സ് നെമെച്ച വലയിലെത്തിച്ചു. ബോക്സിന് പുറത്തുനിന്നുള്ള ലോങ്ങ് റേഞ്ചർ ഷോട്ടുകളും കൃത്യതയാർന്ന ക്രോസ്സുകളുമായി ജർമൻ മുന്നേറ്റ നിരയും മധ്യനിരയും കുറസാവോ ഗോൾ മുഖം നിരന്തരം വിറപ്പിച്ചു. ജമാൽ മുസിയാലയുടെയും സാനെയുടെയും മുന്നേറ്റങ്ങളെ തടയാൻ കുറാസാവോ താരങ്ങൾ ഏറെ വിയർപ്പൊഴുക്കി.

ചരിത്രം കുറിച്ച് കുറസാവോ

തുടർച്ചയായ ജർമൻ ആക്രമണങ്ങൾക്കിടയിലും പതറാതെ പിടിച്ചുനിന്ന കുറസാവോ 21-ാം മിനിറ്റിൽ ലോകകപ്പ് വേദിയിലെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഗോൾ നേടി ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചു. ജർമൻ പ്രതിരോധത്തിലെ ചെറിയൊരു പിഴവിൽ നിന്നും ബോക്സിന് പുറത്തുനിന്നും 22-കാരനായ ലിവാനോ കൊമെനെൻസിയ എടുത്ത ഷോട്ട് ഒരു ഡിഫ്ലക്ഷനോടെ ജർമൻ ഗോളി മാനുവൽ ന്യൂയറെയും മറികടന്ന് വലയിൽ കയറുകയായിരുന്നു. ആവേശക്കടലായി മാറിയ സ്റ്റേഡിയം ഈ ചരിത്ര നിമിഷത്തെ ഗംഭീരമായാണ് വരവേറ്റത്.

ലീഡ് തിരിച്ചുപിടിച്ച് ജർമൻ പട

സമനില വഴങ്ങിയതോടെ ആക്രമണത്തിന് വീണ്ടും മൂർച്ച കൂട്ടിയ ജർമനി 36-ാം മിനിറ്റിൽ ലീഡ് തിരിച്ചുപിടിച്ചു. ബ്രൗൺ എടുത്ത മികച്ചൊരു കോർണർ കിക്കിൽ നിന്നായിരുന്നു ഈ ഗോൾ. കൃത്യമായി പന്തിന് തലവെച്ച് ഡിഫൻഡർ നിക്കോ ഷ്ളോട്ടർബെക് തന്റെ കന്നി ലോകകപ്പ് ഗോൾ അക്കൗണ്ടിലാക്കി.

ഇടവേളയ്ക്ക് മുൻപ് പെനാൽറ്റി ഗോളുമായി ഹാവെർട്സ്

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കളി പൂർണ്ണമായും ജർമനിയുടെ നിയന്ത്രണത്തിലായി. ഇഞ്ചുറി ടൈമിൽ (45+3') ബോക്സിനുള്ളിൽ വെച്ച് ഫെലിക്സ് നെമെച്ചയെ വീഴ്ത്തിയതിന് റഫറി ജർമനിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കായ് ഹാവെർട്സിന് പിഴച്ചില്ല; പന്ത് അനായാസം വലയിലെത്തിച്ച് ജർമനിക്ക് 3-1 ന്റെ ശക്തമായ ലീഡ് സമ്മാനിച്ചുകൊണ്ടാണ് ടീമുകൾ ആദ്യ പകുതിക്ക് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. കുഞ്ഞന്മാരാണെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത കുറസാവോയുടെ വീര്യവും, വമ്പന്മാരുടെ അനുഭവസമ്പത്തുമായി ജർമനിയും മാറ്റുരയ്ക്കുമ്പോൾ രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyFIFAWorldCup
News Summary - World Cup 2026: Germany Leads 3-1 Against Curaçao at Half-Time
Next Story