അമ്മ ‘തുന്നിയിട്ട’ കുപ്പായം
text_fieldsഫോക്സ്ബറോ: കന്നി ലോകകപ്പ് അവിസ്മരണീയമാക്കിയിരിക്കുകയാണ് നോർവീജിയൻ മുന്നേറ്റക്കാരൻ എർലിങ് ഹാലൻഡ്. ഇറാഖിനെതിരെ ആദ്യ രണ്ട് ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റി താരം വരവറിയിച്ചു. എന്നാൽ, ഹാലൻഡിന്റെ ജഴ്സിയാണ് ആരാധകർ ശ്രദ്ധിച്ചത്. സിറ്റിയുടെ പ്രസിദ്ധമായ ഒമ്പതാം നമ്പർ ജഴ്സിയിൽ ഹാലൻഡ് എന്ന് മാത്രമായിരുന്നു എഴുതിയിരുന്നത്. പിതാവിന്റെ കുടുംബപേരാണ് ഹാലൻഡ്. രാജ്യത്തിനായി ലോകകപ്പിൽ ഇറങ്ങിയപ്പോൾ അമ്മയുടെ കുടുംബപേരായ ‘ബ്രൗട്ട്’ കൂടി ചേർത്തു.
ഗ്രൈ മരിറ്റ ബ്രൗട്ട് എന്നാണ് മുൻ ഹെപ്റ്റാത്തലൺ താരമായ അമ്മയുടെ പേര്. പിതാവിന്റെയും മാതാവിന്റെയും പേരുകൾ സ്വന്തം പേരിനൊപ്പം ചേർക്കുന്നത് നോർവെയിൽ പതിവാണ്. പണ്ട് എർലിങ് ഹാലൻഡ് മുഴുവൻ പേര് ഉപയോഗിച്ചിരുന്നു. ബൊറൂസിയയിലും മാഞ്ചസ്റ്റർ സിറ്റിയിലുമെത്തിയപ്പോൾ ഹാലൻഡ് എന്ന് മാത്രമായി. സിറ്റിയിലെ പോലെ ഒമ്പതാം നമ്പർ കുപ്പായത്തിലാണ് ഹാലൻഡ് കളിക്കുന്നത്. ഈ താരം ജനിക്കുന്നതിന് രണ്ടുകൊല്ലം മുമ്പ് 1998ലാണ് നോർവെ അവസാനമായി ലോകകപ്പ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

