Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightബെഞ്ചിൽ നിന്നെത്തി...

ബെഞ്ചിൽ നിന്നെത്തി ഐവറിക്കോസ്റ്റിന്റെ നെഞ്ചുതകർത്ത് ഡെനിസ് ഉൺഡവ്; ജർമനിക്ക് നോക്കൗട്ട് ടിക്കറ്റ്

text_fields
bookmark_border
ബെഞ്ചിൽ നിന്നെത്തി ഐവറിക്കോസ്റ്റിന്റെ നെഞ്ചുതകർത്ത് ഡെനിസ് ഉൺഡവ്; ജർമനിക്ക് നോക്കൗട്ട് ടിക്കറ്റ്
cancel

ടൊറന്റോ: പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകളോടെ രക്ഷകനായ ഡെനിസ് ഉൺഡവിന്‍റെ അസാമാന്യ മികവിൽ ഐവറിക്കോസ്റ്റിനെതിരെ ജർമനിക്ക് നാടകീയ വിജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറിക്കോസ്റ്റിനെ കീഴടക്കിയ നാല് വട്ടത്തെ ലോക ചാമ്പ്യൻമാർ പ്രീ-ക്വാർട്ടറിന് മുന്നോടിയായുള്ള റൗണ്ട് ഓഫ് 32 (നോക്കൗട്ട്) ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ജർമനിയുടെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ 94-ാം മിനിറ്റിലായിരുന്നു ജർമനിയുടെ വിജയഗോൾ പിറന്നത്.

ആദ്യ മത്സരത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത ജർമനിയെ ഞെട്ടിച്ചുകൊണ്ട് മുപ്പതാം മിനിറ്റിൽ നായകൻ ഫ്രാങ്ക് കെസ്സിയിലൂടെ ഐവറിക്കോസ്റ്റാണ് ആദ്യം ലീഡെടുത്തത്. പത്തൊമ്പതുകാരനായ വിംഗർ യാൻ ദിയോമൻഡെയുടെ മികച്ച മുന്നേറ്റത്തിൽ നിന്ന് അമാദ് ഡിയാലോ തൊടുത്ത ഷോട്ട് ജർമൻ താരം നഥാനിയേൽ ബ്രൗൺ തടഞ്ഞെങ്കിലും, റീബൗണ്ടിൽ നിന്ന് കെസ്സി പന്ത് വലയിലെത്തിക്കുകയായിരുന്നു. ജർമനിയുടെ പ്രതിരോധ കോട്ടയെ നിരന്തരം പരീക്ഷിച്ച ഐവറിക്കോസ്റ്റ് ആദ്യ പകുതിയിൽ മികച്ച മേധാവിത്വം പുലർത്തി.

മറുഭാഗത്ത്, ജർമനിയുടെ രണ്ട് ഗോളുകൾ റഫറി നിഷേധിച്ചതും അവർക്ക് തിരിച്ചടിയായി. 22-ാം മിനിറ്റിൽ അലക്സാണ്ടർ പാവ്‌ലോവിച്ചിന്റെ ഹെഡറും, പിന്നീട് കായ് ഹാവെർട്സ് നേടിയ ഗോളും ഫൗളുകൾ ചൂണ്ടിക്കാണിച്ച് റഫറി റദ്ദാക്കുകയായിരുന്നു. ജർമനി സമനിലയ്ക്കായി പതറിയതോടെ 60-ാം മിനിറ്റിൽ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ നടത്തിയ ട്രിപ്പിൾ സബ്സ്റ്റിറ്റ്യൂഷനാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

ലൂറോയ് സാനെ, പാവ്‌ലോവിച്ച്, മുസിയാല എന്നിവർക്ക് പകരം ഡെനിസ് ഉണ്ടേവ്, നദീം അമിരി, ജാമി ലെവലിംഗ് എന്നിവർ കളത്തിലിറങ്ങി. മാറ്റം ഉടനടി ഫലം കണ്ടു. 68-ാം മിനിറ്റിൽ അമിരി നൽകിയ മനോഹരമായ ക്രോസ് ബോക്സിനുള്ളിൽ വെച്ച് തകർപ്പൻ ഫിനിഷിംഗിലൂടെ ഉണ്ടവ് വലയിലെത്തിച്ച് ജർമനിക്ക് സമനില സമ്മാനിച്ചു.

തുടർന്ന് ഇരു ടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടം നടത്തിയെങ്കിലും പ്രതിരോധ നിരകളും ഗോൾകീപ്പർമാരും ഉറച്ചുനിന്നു. ഒടുവിൽ മത്സരം സമനിലയിലേക്ക് എന്ന് ഉറപ്പിച്ചിരിക്കെ, ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ (94') ജർമനി കാത്തിരുന്ന വിജയഗോൾ പിറന്നു. ഫെലിക്സ് ന്മേച്ച നൽകിയ തകർപ്പൻ പാസ് ബോക്സിനുള്ളിൽ വെച്ച് മനോഹരമായി നിയന്ത്രണത്തിലാക്കിയ ഉണ്ടേവ്, ഐവറിക്കോസ്റ്റ് ഗോളി യഹിയ ഫൊഫാനയെ കാഴ്ചക്കാരനാക്കി വലയിലേക്ക് പായിച്ചു. ജർമനിക്കായി കളിച്ച 11 മത്സരങ്ങളിൽ ഉണ്ടേവിന്റെ ഒമ്പതാം ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് യു.എസ്.എയ്ക്കും മെക്സിക്കോയ്ക്കും പിന്നാലെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ജർമനി മാറി. അവസാന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു പോയിന്റ് നേടിയാൽ ജർമനിക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരാകാം. തോറ്റെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത ഐവറിക്കോസ്റ്റിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കുറക്കാവോയെ പരാജയപ്പെടുത്തിയാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyIvory CoastFIFA World Cup 2026
News Summary - Super-sub Undav leads Germany to dramatic victory over Ivory Coast; secures knockout spot.
Next Story