ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; സ്പെയിനിനും അർജന്റീനയ്ക്കും ലഭിച്ച കോടികളുടെ കണക്കുകളിങ്ങനെ...
text_fieldsന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീനയെ എക്സ്ട്രാ ടൈമിൽ ഒരു ഗോളിന് വീഴ്ത്തി ലോകകിരീടം ചൂടിയ സ്പെയിൻ ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രൈസ് പൂളിൽ നിന്നാണ് ഇത്തവണ ജേതാക്കൾക്ക് തുക അനുവദിച്ചിരിക്കുന്നത്. ചാമ്പ്യന്മാരായ സ്പെയിനിന് 51 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം ₹491.86 കോടി) സമ്മാനമായി ലഭിക്കുക.
കളി ജയിക്കുന്ന ഫെഡറേഷനുകൾക്ക് ലഭിക്കുന്ന ഈ തുക താരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫുകൾക്കുമായി എങ്ങനെ വീതം വെയ്ക്കണം എന്ന് പിന്നീട് തീരുമാനിക്കും. കലാശപ്പോരാട്ടത്തിൽ നിർഭാഗ്യം കൊണ്ട് കിരീടം കൈവിട്ടെങ്കിലും റണ്ണേഴ്സ് അപ്പായ അർജന്റീനയ്ക്ക് 34 മില്യൺ യു.എസ് ഡോളർ (ഏകദേശം ₹327.91 കോടി) സ്വന്തമാക്കാം.
മൂന്നാം സ്ഥാനത്തിനായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6-4 ന് തകർത്ത ഇംഗ്ലണ്ടിന് 30 മില്യൺ ഡോളറും (ഏകദേശം ₹289.33 കോടി) നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 28 മില്യൺ ഡോളറും (ഏകദേശം ₹270.04 കോടി) ലഭിക്കും. 48 ടീമുകളായി വ്യാപിപ്പിച്ച ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിസ്റ്റുകൾക്ക് (5-8 സ്ഥാനങ്ങൾ) ഓരോ ടീമിനും $20 മില്യൺ വീതവും (ഏകദേശം ₹192.89 കോടി), റൗണ്ട് ഓഫ് 16-ൽ പുറത്തായവർക്ക് (9-16 സ്ഥാനങ്ങൾ) $16 മില്യൺ വീതവും (ഏകദേശം ₹154.31 കോടി) ലഭിക്കും. അതുപോലെ റൗണ്ട് ഓഫ് 32-ലെ ടീമുകൾക്ക് $12 മില്യണും (ഏകദേശം ₹115.73 കോടി) ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ടീമുകൾക്ക് പോലും $10 മില്യൺ വീതവുമാണ് (ഏകദേശം ₹96.44 കോടി) സമ്മാനത്തുകയായി ലഭിക്കുക.
ടീമുകളുടെ സമ്മാനങ്ങൾക്ക് പുറമെ ലോകകപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത വ്യക്തികൾക്കുള്ള പുരസ്കാരങ്ങളും ഫിഫ പ്രഖ്യാപിച്ചു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിനിന്റെ മധ്യനിര താരം റോഡ്രി സ്വന്തമാക്കിയപ്പോൾ, അർജന്റീനയുടെ ലയണൽ മെസ്സി സിൽവർ ബോളും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ ബ്രോൺസ് ബോളും കരസ്ഥമാക്കി. ടൂർണമെന്റിൽ 10 ഗോളുകൾ നേടി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെ സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

