Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഎംബാപ്പെയെ പൂട്ടി...

എംബാപ്പെയെ പൂട്ടി സ്പാനിഷ് പട; ഒയർസബാലിന്റെ ഗോളിൽ സ്പെയിൻ മുന്നിൽ

text_fields
bookmark_border
എംബാപ്പെയെ പൂട്ടി സ്പാനിഷ് പട; ഒയർസബാലിന്റെ ഗോളിൽ സ്പെയിൻ മുന്നിൽ
cancel

ഡാളസ്:കാൽപ്പന്തുകളിയുടെ ലോകസിംഹാസനത്തിലേക്കുള്ള വഴിയിലെ തീപ്പാറുന്ന സെമിഫൈനൽ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഫ്രഞ്ച് പടയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പാനിഷ് കുതിപ്പ്. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന തന്ത്രങ്ങളുടെ യുദ്ധത്തിൽ, ആദ്യ 45 മിനിറ്റ് പിന്നിടുമ്പോൾ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിൻ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പാനിഷ് വീര്യം നിറഞ്ഞാടിയപ്പോൾ, മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അസാമാന്യ കൃത്യതയോടെയും കരുത്തോടെയും വലയിലെത്തിച്ച് വെറ്ററൻ താരം മൈക്കൽ ഒയാർസബാലാണ് സ്പെയിനിന്റെ വിജയക്കൊടി പാറിച്ചത്. ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നന് ഒരവസരവും നൽകാതെ, വലതുമൂലയിലേക്ക് തുളച്ചുകയറിയ ഒയാർസബാലിന്റെ ആ ബുള്ളറ്റ് ഷോട്ട് സ്റ്റേഡിയത്തെ സ്പാനിഷ് മന്ത്രധ്വനികളാൽ പ്രകമ്പനം കൊള്ളിച്ചു. അറ്റാക്കിങ് ഫുട്ബോളിന്റെ വശ്യത മുഴുവൻ പുറത്തെടുത്ത സ്പെയിനിനായി 20-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ മിന്നൽ വേഗതയിൽ പാഞ്ഞുകയറിയ കൗമാര വിസ്മയം ലാമിൻ യമാലിനെ ഫ്രഞ്ച് പ്രതിരോധ താരം ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്.

തുടക്കം മുതൽ ആക്രമണ പ്രത്യാക്രമണങ്ങളാൽ സമ്പന്നമായിരുന്ന മത്സരത്തിൽ സ്പെയിൻ മധ്യനിരയെ ഭരിക്കാൻ നോക്കിയപ്പോൾ കിലിയൻ എംബാപ്പെയുടെ വേഗതയെ വിശ്വസിച്ച് കൗണ്ടർ അറ്റാക്കുകൾക്കാണ് ഫ്രാൻസ് ശ്രമിച്ചത്. എന്നാൽ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ട് റഫറിയോട് തർക്കിച്ച് അനാവശ്യ മഞ്ഞക്കാർഡ് വാങ്ങി കൂട്ടിയത് ഫ്രാൻസിന് തിരിച്ചടിയായി. ഇതിനിടയിൽ 29-ാം മിനിറ്റിൽ ഫ്രഞ്ച് പ്രതിരോധത്തിന്റെ കരുത്തനായ വില്യം സലിബ പരിക്കേറ്റ് വീണത് കോച്ച് ദിദിയർ ദെഷാംപ്സിനെ കടുത്ത ആശങ്കയിലാഴ്ത്തി. കളം വിട്ട സലിബയ്ക്ക് പകരം ലാക്രൂയിക്സിനെ ഫ്രാൻസ് പ്രതിരോധ നിരയിൽ വിന്യസിച്ചെങ്കിലും സ്പാനിഷ് വിങ്ങർമാരുടെ വേഗതയെ തടയാൻ അവർ പാടുപെട്ടു. 31-ാം മിനിറ്റിൽ ഫ്രഞ്ച് താരം ഒലീസെയെ തുടർച്ചയായി ഫൗൾ ചെയ്തതിന് സ്പാനിഷ് വിങ് ബാക്ക് മാർക്ക് കുക്കുറല്ലയ്ക്കും റഫറി മഞ്ഞക്കാർഡ് നൽകി.

ആദ്യ ഗോൾ വഴങ്ങിയതോടെ കളിയിലേക്ക് തിരിച്ചുവരാൻ ഫ്രാൻസ് ആഞ്ഞുശ്രമിച്ചെങ്കിലും എംബാപ്പെയെ സ്പാനിഷ് പ്രതിരോധം വരിഞ്ഞുമുറുക്കി. ഒരു മിനിറ്റിനിടെ രണ്ടുതവണയാണ് ഫ്രഞ്ച് ക്യാപ്റ്റൻ ഓഫ്സൈഡ് കെണിയിൽ കുടുങ്ങി നിരാശനായത്. 42-ാം മിനിറ്റിൽ റാബിയോട്ടിന്റെ പാസിൽ നിന്ന് എംബാപ്പെ നടത്തിയ കുതിപ്പ് സ്പാനിഷ് ഗോളി ഉനായ് സിമോൺ സാഹസികമായി മുന്നോട്ട് കയറി വന്ന് അടിച്ചകറ്റുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഫ്രാൻസ് കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും സ്പാനിഷ് കോട്ട തകർക്കാനായില്ല. ലോകകപ്പിന്റെ ഈ പതിപ്പിൽ ആദ്യമായി ഒരു ഗോളിന് പിന്നിൽ പോയ ഫ്രാൻസിന് രണ്ടാം പകുതിയിൽ കടുത്ത തന്ത്രങ്ങൾ മെനയേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpainFIFA World Cup 2026Spain vs Francelamineyamal
News Summary - Spain leads France 1-0 at half-time in World Cup semifinal after Oyarzabal penalty
Next Story