Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവിമർശകരുടെ...

വിമർശകരുടെ വായടപ്പിക്കാൻ നോക്കിയാൽ എനിക്ക് 80 വയസ്സുവരെ കളിക്കേണ്ടി വരും'; എംബാപ്പെ

text_fields
bookmark_border
വിമർശകരുടെ വായടപ്പിക്കാൻ നോക്കിയാൽ എനിക്ക് 80 വയസ്സുവരെ കളിക്കേണ്ടി വരും; എംബാപ്പെ
cancel

ന്യൂജഴ്സി: ക്ലബ് ഫുട്ബാളിലെ മോശം ഫോമിന്റെ പേരിൽ തന്നെ വേട്ടയാടിയവർക്ക് കളിസ്ഥലത്ത് മറുപടി നൽകി ഫ്രാൻസിന്റെ ഇതിഹാസ താരം കിലിയൻ എംബാപ്പെ. 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) ഫ്രാൻസ് തകർത്തപ്പോൾ ഇരട്ട ഗോളുകളോടെ എംബാപ്പെ കളം നിറഞ്ഞു. ഈ പ്രകടനത്തോടെ ഒലിവിയർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി (58 ഗോളുകൾ) റയൽ മാഡ്രിഡ് സൂപ്പർ താരം മാറി. എന്നാൽ, തന്നെ നിരന്തരം വിമർശിച്ചവരോടുള്ള പ്രതികാരമാണോ ഈ പ്രകടനമെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ഫുട്ബാൾ ലോകത്ത് തരംഗമാകുന്നത്.

'പ്രതികാരത്തിനില്ല, കളിക്കുന്നത് രാജ്യത്തിന് വേണ്ടി'

റയൽ മാഡ്രിഡിൽ തുടർച്ചയായ രണ്ടാം സീസണിലും പ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ പോയതോടെ സാന്റിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകരിൽ നിന്ന് പോലും എംബാപ്പെയ്ക്ക് വലിയ രീതിയിൽ കൂവലുകൾ കേൾക്കേണ്ടി വന്നിരുന്നു. തന്നെ ടീമിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകൾ ഒപ്പിട്ട ക്യാമ്പയിൻ വരെ നടന്നു. എന്നാൽ ദേശീയ ജേഴ്സിയിലേക്ക് മടങ്ങിയെത്തിയതോടെ കടുത്ത സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും പൂർണ്ണമായും തള്ളിക്കളയുന്ന എംബാപ്പെയെയാണ് കണ്ടത്.

വിമർശകർക്കുള്ള മറുപടിയാണോ ഈ ഇരട്ട ഗോൾ എന്ന ചോദ്യത്തിന് കടുത്ത ഭാഷയിലാണ് ഫ്രഞ്ച് നായകൻ പ്രതികരിച്ചത്. "എന്നെ വിമർശിക്കുന്ന എല്ലാവരുടെയും വായടപ്പിക്കാനാണ് ഞാൻ കളിക്കാൻ ഇറങ്ങുന്നതെങ്കിൽ, എനിക്ക് 80 വയസ്സാകുന്നത് വരെ കളിക്കേണ്ടി വരും. ഇവിടെ ആർക്കെതിരെയുമുള്ള പ്രതികാരമല്ല എന്റെ ലക്ഷ്യം. എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംനേടാനും, ടീമിനെ ഫൈനലിലെത്തിച്ച് ലോകകപ്പ് കിരീടം നേടിക്കൊടുക്കാനുമാണ് ഞാൻ ബൂട്ടണിയുന്നത്," എംബാപ്പെ വ്യക്തമാക്കി. താൻ നേടുന്ന ഓരോ ഗോളും കരിയറിലെ മോശം സമയത്തും തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടിയുള്ളതാണെന്നും താരം കൂട്ടിച്ചേർത്തു.

ചരിത്രനേട്ടവും ലയണൽ മെസ്സിയുടെ മറുപടിയും

സെനഗലിനെതിരായ മത്സരത്തിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നും തൊടുത്ത ഒരു തകർപ്പൻ ലോംഗ് റേഞ്ച് ഷോട്ട് ഉൾപ്പെടെയാണ് എംബാപ്പെ ഫ്രാൻസിന് ആധികാരിക ജയം സമ്മാനിച്ചത്. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ എംബാപ്പെ കുറച്ചുനേരത്തേക്ക് ലയണൽ മെസ്സിയെ മറികടന്നിരുന്നെങ്കിലും, തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടി മെസ്സി വീണ്ടും (16 ഗോളുകളോടെ) പട്ടികയിൽ ഒന്നാമതെത്തി.

ആദ്യ പോരാട്ടത്തിൽ തന്നെ മൂന്ന് പോയിന്റും ചരിത്ര റെക്കോർഡും സ്വന്തമാക്കിയ ഫ്രാൻസ്, തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ തിങ്കളാഴ്ച ഫിലാഡൽഫിയയിൽ വെച്ച് ഇറാഖിനെ നേരിടും. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ 2018-ന് ശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസിന് നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoArgentinaLionel MessibrazilFIFA World Cup 2026
News Summary - Mbappé Silences Critics with Double in France's 3-1 Win over Senegal at FIFA World Cup 2026
Next Story