Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലാസ്റ്റ് മിനിറ്റ്...

ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ

text_fields
bookmark_border
ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ
cancel

സിയാറ്റിൽ: ലോകകപ്പ് ഫുട്ബോളിൽ അവിശ്വസനീയമായ തിരിച്ചുവരവുമായി ബെൽജിയം അവസാന പതിനാറിലേക്ക്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന മിനിറ്റുകളിൽ മിന്നുന്ന പ്രകടനത്തിലൂടെയാണ് ബെൽജിയം സെനഗലിനെ അട്ടിമറിച്ചത്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ, അവസാന നിമിഷം ലഭിച്ച വിവാദ പെനാൽറ്റി ഗോളാക്കി മാറ്റിയ നായകൻ യൂറി ടൈലെമാനസാണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്. സ്‌കോർ: 3-2. പ്രീക്വാർട്ടറിൽ യു.എസ്.എയാണ് ബെൽജിയത്തിന്‍റെ എതിരാളികൾ. ജൂലൈ 7-ന് സിയാറ്റിലിൽ വെച്ചാണ് മത്സരം.

മത്സരത്തിന്റെ തുടക്കം മുതൽക്ക് തന്നെ സെനഗലിന്റെ ആധിപത്യമായിരുന്നു. പതിമൂന്നാം മിനിറ്റിൽ ഇസ്മായില സാറിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. എന്നാൽ 25-ാം മിനിറ്റിൽ സാറിന്റെ ഹെഡർ വീണ്ടും പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ, കൃത്യമായ ഇടത്ത് നിലയുറപ്പിച്ച ഹബീബ് ഡിയാര പന്ത് വലയിലെത്തിച്ച് സെനഗലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ (51-ാം മിനിറ്റ്) സെനഗൽ ലീഡ് ഉയർത്തി. പ്രതിരോധ നിര താരം മൂസ നിയാഖാതേ നൽകിയ നീളൻ പാസ് സ്വീകരിച്ച ഇസ്മായില സാർ, ബെൽജിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി അതിമനോഹരമായൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. 2-0.

പരാജയം ഉറപ്പിച്ച ഘട്ടത്തിൽ ബെൽജിയം നടത്തിയ തിരിച്ചുവരവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 86-ാം മിനിറ്റിൽ തോമസ് മ്യൂനിയർ നൽകിയ ക്രോസ് റോമേലു ലുക്കാക്കു വലയിലെത്തിച്ച് പ്രതീക്ഷ നൽകി. തൊട്ടുപിന്നാലെ 89-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസ് സെനഗൽ ഗോൾകീപ്പർ മോറി ഡിയാവിന്റെ കൈയിൽ നിന്ന് വഴുതിപ്പോയപ്പോൾ, തലവെച്ച് യൂറി ടൈലെമാൻസ് സ്കോർ നില സമനിലയിലാക്കി (2-2).

കളിയുടെ നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. പെനാൽറ്റിയിലേക്ക് നീങ്ങുമെന്ന് കരുതിയ കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെയാണ് ബെൽജിയത്തിന് അനുകൂലമായി വിവാദ പെനാൽറ്റി ലഭിക്കുന്നത്. 125-ാം മിനിറ്റിൽ ലാമൈൻ കമാര ടൈലെമാൻസിനെ വീഴ്ത്തിയെന്ന വാദത്തിൽ വിഎആർ പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി വിധിച്ചു. ഏഴ് മിനിറ്റോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പന്തെടുത്ത ടൈലെമാൻസ് പന്ത് വലയുടെ മുകൾ മൂലയിലേക്ക് അടിച്ചുകയറ്റി ബെൽജിയത്തെ വിജയതീരത്തെത്തിച്ചു.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ വിവാദങ്ങൾക്ക് ശേഷം കിരീടം നഷ്ടപ്പെട്ട സെനഗലിന് മറ്റൊരു വലിയ തിരിച്ചടിയാണ് ഈ തോൽവി. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്രതിരോധത്തിലെ അവസാന നിമിഷത്തെ പിഴവുകളാണ് സെനഗലിന് വിനയായത്. സെനഗലിന്റെ ഇസ്മായില സാറാണ് മാൻ ഓഫ് ദി മാച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiumworld cupFootball NewsRomelu LukakuSenegalBelgium winWorld Cup 2026
News Summary - Heartbreak for Senegal as Belgium Steal Victory in Extra-Time Thriller
Next Story