ആദ്യ പകുതിയിൽ കരുത്തുകാട്ടി കൊളംബിയ; ഘാനക്കെതിരെ ഒരു ഗോളിന് മുന്നിൽ
text_fieldsകാന്സാസ് സിറ്റി: ഫിഫ ലോകകപ്പ് 2026-ലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കൊളംബിയയ്‌ക്കെതിരെ ഘാന പതറുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കൊളംബിയ ഒരു ഗോളിന് മുന്നിലാണ്. ജോൺ ഏരിയാസാണ് കൊളംബിയക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോൾ കൊളംബിയൻ നിരയിൽ വലിയൊരു അട്ടിമറി നീക്കമാണ് കണ്ടത്. കൊളംബിയൻ നായകനും സൂപ്പർ താരവുമായ ഹാമിഷ് റോഡ്രിഗസിനെ കോച്ച് ലോറെൻസോ പകരക്കാരനായി പിൻവലിച്ചു. ഹാമിഷ് റോഡ്രിഗസിന് പകരം റിച്ചാർഡ് റിയോസ് മൈതാനത്തിറങ്ങി.
ആദ്യ പകുതിയിൽ കൊളംബിയയുടെ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം പുലർത്തിയ കൊളംബിയ ലൂയിസ് സുവാരസിന്റെ മികച്ചൊരു ക്രോസിൽ നിന്നാണ് ഏരിയാസിലൂടെ ലീഡ് നേടിയത്. ഘാനയുടെ പ്രതിരോധനിരയെ മറികടന്ന് ഏരിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.
മറുവശത്ത് ഘാന തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഘാന നടത്തിയ ചില മുന്നേറ്റങ്ങൾ കൊളംബിയൻ പ്രതിരോധം സമർത്ഥമായി തടഞ്ഞു. ആദ്യ പകുതിയിൽ തന്നെ ഇരുടീമുകളും പരിക്കിനെത്തുടർന്ന് മാറ്റങ്ങൾ വരുത്തേണ്ടി വന്നതും മത്സരത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഈ മത്സരത്തിലെ വിജയികളായിരിക്കും പ്രീ-ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

