Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകാലം തെറ്റിയ മഴ, വിള...

കാലം തെറ്റിയ മഴ, വിള നാശം, മറുപടി ലഭിക്കാത്ത ആവശ്യങ്ങൾ; മഹാരാഷ്ട്ര കർഷകർ തെരുവിലിറങ്ങിയതിന്റെ കാരണങ്ങൾ

text_fields
bookmark_border
കാലം തെറ്റിയ മഴ, വിള നാശം, മറുപടി ലഭിക്കാത്ത ആവശ്യങ്ങൾ; മഹാരാഷ്ട്ര കർഷകർ തെരുവിലിറങ്ങിയതിന്റെ കാരണങ്ങൾ
cancel

മുംബൈ: നൂറുകണക്കിന് കർഷകർ മഹാ എൽഗാർ മോർച്ചയുടെ ബാനറിൽ മാർച്ച് നടത്തി നാഗ്പൂരിലേക്കുള്ള ഹൈവേകൾ മണിക്കൂറുകളോളം സ്തംഭിപ്പിച്ച കാഴ്ചക്ക് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചു. ഒക്ടോബർ 27ന് അമരാവതിയിൽ നിന്ന് ട്രാക്ടർ റാലിയായി ആരംഭിച്ച പ്രതിഷേധം ഒരു ദിവസം പിന്നിട്ടശേഷമാണ് നഗരത്തിലെത്തിയത്.

പ്രതിഷേധം രൂക്ഷമായതോടെ നാഗ്പൂർ-ഹൈദരാബാദ് ഹൈവേയിൽ ഒറ്റപ്പെട്ടുപോയ 800 ലധികം യാത്രക്കാരെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സീസണൽ അല്ലാതെ എത്തുന്ന മഴ മഹാരാഷ്ട്രയിലെ കാർഷിക മേഖലയെ തകർത്തതിനെത്തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ഈ മാസം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലാനുസൃതമല്ലാത്ത പെയ്ത മഴയെത്തുടർന്നുണ്ടായ വ്യാപകമായ വിളനാശമാണ് അവരെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചത്. മഴ 29 ജില്ലകളെ ബാധിച്ചതായും 68 ലക്ഷം ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായും പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

ലാത്തൂർ, ബീഡ്, പർഭാനി, ജൽന തുടങ്ങിയ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മറാത്ത്‌വാഡയിൽ മാത്രം ഏകദേശം 1.75 ദശലക്ഷം ഹെക്ടർ വിളകൾ നശിച്ചു. കനത്ത മഴയിൽ വെയിലിൽ ഉണങ്ങിക്കിടക്കുന്ന വിളകൾ പോലും നനഞ്ഞു. വിൽക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ നിലനിന്നിരുന്നതും വിളവെടുത്തതുമായ വിളകൾ ഒരുപോലെ നശിച്ചു.

ലാത്തൂരിലെ സുരേഷ് ചൗഹാൻ എന്ന കർഷകൻ മാസങ്ങളോളം കൃഷി ചെയ്ത സോയാബീൻ വിള രണ്ട് ദിവസത്തെ തുടർച്ചയായ മഴയിൽ ഒലിച്ചുപോയത് കണ്ട് കണ്ണുനീർ വാർത്തു. വെള്ളം അദ്ദേഹത്തിന്റെ വയലുകളെ മുക്കി. വിളവെടുക്കാനായതും നശിച്ചു. വിപണിയിൽ വിൽക്കാൻ ഒന്നുമില്ലാതായി.

സംസ്ഥാനത്തുടനീളം സമാനമായ കാഴ്ചകൾ അരങ്ങേറി. നാഗ്പൂരിൽ, നാല് ഏക്കർ സോയാബീൻ വിള നശിച്ച മറ്റൊരു കർഷകൻ നിരാശയോടെ തന്റെ വയലിന് തീയിട്ടു. തന്റെ നിസ്സഹായത പ്രകടിപ്പിക്കാൻ മറ്റ് മാർഗമില്ലെന്ന് പറഞ്ഞു. വിളകൾ നഷ്ടപ്പെട്ടതും സർക്കാർ സഹായം വൈകിയതും അവരെ ആഘോഷങ്ങൾക്കുള്ള വകയോ ഉത്സാഹമോ ഇല്ലാതെയാക്കി. ഈ വർഷം ദീപാവലി ആഘോഷിക്കാൻ കഴിയാത്തതിനെക്കുറിച്ച് പലരും സംസാരിച്ചു.

കർഷകരുടെ ആവശ്യങ്ങൾ അവരുടെ നിരാശയുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു. സമ്പൂർണ്ണ കാർഷിക വായ്പ എഴുതിത്തള്ളൽ, വിളനാശത്തിന് വേഗത്തിലും വർധിപ്പിച്ചതുമായ നഷ്ടപരിഹാരം, വിളകൾക്ക് ഉറപ്പായ മിനിമം താങ്ങുവില, വികലാംഗർക്ക് 6,000 രൂപ പ്രതിമാസ അലവൻസ് തുടങ്ങിയവയാണവ.

എൻ‌.സി.‌പി (ശരദ് പവാർ വിഭാഗം), സി‌.പി.‌എമ്മിന്റെ അഖിലേന്ത്യാ കിസാൻ സഭ, രാജു ഷെട്ടിയുടെ പാർട്ടി എന്നിവയുൾപ്പെടെ ഒന്നിലധികം രാഷ്ട്രീയ സംഘടനകളുടെ പിന്തുണ പ്രക്ഷോഭത്തിന് ലഭിച്ചു.

ദുരിതബാധിത കർഷകർക്കായി 32,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് തന്റെ ഭരണകൂടം വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. പൊതുജീവിതം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും ചർച്ചകളിൽ ഏർപ്പെടാനും അദ്ദേഹം പ്രകടനക്കാരോട് അഭ്യർഥിച്ചു.

ബുധനാഴ്ച ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് ഇടപെട്ട് പ്രതിഷേധക്കാരോട് വൈകുന്നേരം 6 മണിക്കുള്ളിൽ സ്ഥലം വിടാൻ ഉത്തരവിട്ടു. നേതൃത്വം നൽകിയ മുൻ എം.എൽ.എ ബച്ചു കാഡുവും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോൺ സംഭാഷണത്തെത്തുടർന്ന്, പ്രക്ഷോഭം താൽക്കാലികമായി പിൻവലിച്ചു. ദേശീയപാതയിലും തടസ്സപ്പെട്ട മറ്റ് റോഡുകളിലും സാധാരണ ഗതാഗതം സമാധാനപരമായി പുനഃസ്ഥാപിച്ചതായി നാഗ്പൂർ സിറ്റി പൊലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബന്ധപ്പെട്ട അധികാരികളുമായി ആസൂത്രണം ചെയ്ത ചർച്ചകൾ പരാജയപ്പെട്ടാൽ തുടർന്ന് റെയിൽ ഗതാഗത ഉപരോധം നടത്താൻ ബച്ചു കാഡു ആഹ്വാനം ചെയ്തതായാണ് റി​പ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mspFarmers crisisHeavy Raincrop loss
News Summary - Unseasonal rains, unanswered demands: Reasons why farmers in Maharashtra took to the streets
Next Story