Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമുംബൈയിലും വായു...

മുംബൈയിലും വായു മലിനീകരണം രൂക്ഷം: ‘അഗ്നിപർവ്വത ചാരം’ എന്ന ന്യായീകരണം തള്ളി ഹൈകോടതി; 53 സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തി നിർത്തിവെച്ചു

text_fields
bookmark_border
മുംബൈയിലും വായു മലിനീകരണം രൂക്ഷം: ‘അഗ്നിപർവ്വത ചാരം’ എന്ന ന്യായീകരണം തള്ളി ഹൈകോടതി; 53 സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തി നിർത്തിവെച്ചു
cancel

മുംബൈ: മുംബൈയിലെ വായു ഗുണനിലവാരം മോശമായി തുടരുന്നതിനാൽ വായു മലിനീകരണം വഷളാകുന്നതിന് കാരണക്കാരായ 53 നിർമാണ സ്ഥലങ്ങൾക്ക് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നൽകി തടഞ്ഞു. നിർമാണ സ്ഥലങ്ങളിൽ പ്രവർത്തനക്ഷമമായ എ.ക്യു.ഐ മോണിറ്ററിങ് സെൻസറുകൾ സ്ഥാപിക്കുകയോ ഉള്ളവ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. നിർബന്ധമായും അവ സ്ഥാപിക്കുന്നത് ഉൾപ്പെടെ വായു മലിനീകരണ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് പൗരസമിതിയുടെ ആവശ്യപ്പെട്ടു.

ഏതെങ്കിലും എ.ക്യു.ഐ സെൻസർ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അഡിഷണൽ മുനിസിപ്പൽ കമീഷണർ അശ്വിനി ജോഷി മുന്നറിയിപ്പ് നൽകി. വാർഡ് തലത്തിലുള്ള ഫ്ലൈയിങ് സ്ക്വാഡുകൾ നിയമ ലംഘകർക്കെതിരെ നടപടിയെടുക്കുമെന്ന് ജോഷി പറഞ്ഞു.

ബി.എം.സിയുടെ കണക്കനുസരിച്ച് നഗരത്തിലുടനീളം 662 സെൻസർ അധിഷ്ഠിത എ.ക്യു.ഐ മോണിറ്ററിങ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 251 എണ്ണം കൂടി വെക്കാനുള്ള പണികൾ പുരോഗമിക്കുന്നു. സ്ഥാപിച്ച സിസ്റ്റങ്ങളിൽ 400 എണ്ണം ഏകീകൃത ഡാറ്റ ഡാഷ്‌ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതേസമയം 117 എണ്ണം പ്രവർത്തനരഹിതമാണെന്ന് അവലോകനത്തിൽ കണ്ടെത്തി.

അതേസമയം, എത്യോപ്യയിൽ നിന്നുള്ള അഗ്നിപർവ്വത ചാരമാണ് മുംബൈയിലെ വായുവിന്റെ ഗുണനിലവാരം പെട്ടെന്ന് വഷളാകാൻ കാരണമെന്ന് അധികൃതർ വാദിച്ചെങ്കിലും ബോംബെ ഹൈകോടതി അത് തള്ളിക്കളഞ്ഞു. അഗ്നിപർവ്വത സ്ഫോടനം മലിനീകരണ തോത് വഷളാക്കിയെന്ന് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജ്യോതി ചവാന്റെ വാദം കോടതി നിരസിച്ചു. മുംബൈയുടെ വായു ഗുണനിലവാര സൂചിക അഗ്നിപർവത സ്ഫോടനങ്ങൾക്ക് വളരെ മുമ്പുതന്നെ മോശമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘ഈ പൊട്ടിത്തെറിക്ക് മുമ്പുതന്നെ, ഒരാൾ പുറത്തേക്ക് കാലെടുത്തുവച്ചാൽ 500 മീറ്ററിനപ്പുറം ദൃശ്യപരത ഇല്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഡൽഹിയിലെ ഭയാനകമായ മലിനീകരണ നിലവാരവും ബെഞ്ച് എടുത്തുകാട്ടി. ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നാമെല്ലാവരും കാണുന്നു. അതിന്റെ ഫലം എന്താണ്? -എന്ന് കോടതി ചോദിച്ചു. ഈ മാസം വായു ഗുണനിലവാര സൂചിക 300ന് മുകളിൽ സ്ഥിരമായി തുടരുന്നുകയാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഡാരിയസ് ഖംബട്ടയും ജനക് ദ്വാരകദാസും കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

എത്യോപ്യൻ ഷീൽഡ് അഗ്നിപർവ്വതം ഹെയ്‌ലി ഗുബ്ബി പൊട്ടിത്തെറിച്ച് ആകാശത്തേക്ക് 14 കിലോമീറ്റർ ഉയരത്തിൽ ഉയരുന്ന ഒരു ചാരനിറം ചെങ്കടലിന് കുറുകെ കിഴക്കോട്ട് അറേബ്യൻ ഉപദ്വീപിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിച്ചിരുന്നു. എങ്കിലും മുംബൈയിലെ ദീർഘകാലമായി നിലനിൽക്കുന്ന വായു ഗുണനിലവാര പ്രശ്‌നങ്ങൾക്ക് സ്ഫോടനത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

കടുത്ത രാഷ്ട്രീയ ചർച്ചകൾക്കിടെ ശിവസേന എം.പി മിലിന്ദ് ദിയോറ ബി.എം.സി കമീഷണർ ഭൂഷൺ ഗഗ്രാനിക്ക് കത്തെഴുതി. വായു ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ഖനന- നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള ഉടനടി നടപടികൾ ആവശ്യപ്പെട്ടു. ‘മുംബൈയിലെ വായു മലിനീകരണ പ്രതിസന്ധി ഇനി ഒരു സീസണൽ പ്രശ്നമല്ല. ഇത് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്. വായു മലിനീകരണത്തിനെതിരെ ഇന്ത്യക്ക് രാജ്യവ്യാപകമായ ഒരു യുദ്ധവും ദേശീയ സമവായവും ആവശ്യമാണ്’ - ദിയോറ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പൗരന്മാരുടെ ആരോഗ്യ ആശങ്കകൾ അവഗണിക്കുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ ആരോപിച്ചു. മുംബൈയിൽ, ബിൽഡർമാരും കോൺട്രാക്ടർമാരും ബി.ജെ.പി സർക്കാറിന് മുൻഗണന നൽകുന്നു. നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പുറമേ വികസനത്തിന്റെ പേരിൽ മരം മുറിക്കലാണ് ബി.ജെ.പിയുടെ പുതിയ മ​ന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.

ബേക്കറികളും ശ്മശാനങ്ങളും കൂടുതൽ ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറുക, ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുക, ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കുക, റോഡുകളിൽ വെള്ളം തളിക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കുക എന്നിവയുൾപ്പെടെ മലിനീകരണം നിയന്ത്രിക്കുന്നതിന് ഒന്നിലധികം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ബി.എം.സിയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtBrihanmumbai Municipal Corporationvolcanic eruptionMumbai air pollution
News Summary - Severe air pollution in Mumbai too: Bombay High Court rejects 'volcanic ash' excuse; work stopped at 53 construction sites
Next Story