Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിന്‍റെ നെറുകയിലേക്ക് ഏറ്റവും കൂടുതൽ കയറിയ റെക്കോർഡിന്‍റെ ഉടമയായി കാമി റീത്ത ഷെർപ്പ

text_fields
bookmark_border
31-ാം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാളി പർവതാരോഹകൻ
ലോകത്തിന്‍റെ നെറുകയിലേക്ക് ഏറ്റവും കൂടുതൽ കയറിയ റെക്കോർഡിന്‍റെ ഉടമയായി  കാമി റീത്ത ഷെർപ്പ
cancel

കാഠ്മണ്ഡു: പ്രശസ്ത നേപ്പാളീസ് ഷെർപ്പ കാമി റീത്ത 31-ാം തവണ എവറസ്റ്റ് കീഴടക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതാരോഹണത്തിനുള്ള തന്‍റെ സ്വന്തം റെക്കോർഡ് തകർത്തു.

55കാരനായ പർവതാരോഹകൻ ചൊവ്വാഴ്ച രാവിലെ 4 മണിയോടെ 8,849 മീറ്റർ ഉയരത്തിൽ എത്തിയതായി പര്യവേഷണ സംഘാടകനായ സെവൻ സമ്മിറ്റ് ട്രെക്‌സിന്‍റെ ചെയർമാൻ മിങ്‌മ ഷെർപ്പ പറഞ്ഞു. ലെഫ്റ്റനന്‍റ് കേണൽ മനോജ് ജോഷി നയിക്കുന്ന ‘ഇന്ത്യൻ ആർമി അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷന്റെ’ ഒരു ടീമിനെ നയിച്ചുവരുന്നതിനിടയിലാണ് കാമി റീത്ത ഈ നേട്ടം കൈവരിച്ചത്.

ലോകത്തിന്‍റെ നെറുകയിലേക്ക് ഏറ്റവും കൂടുതൽ കയറിയ റെക്കോർഡിന്‍റെ ഉടമ എന്ന പദവി ഈ പുതിയ നേട്ടം ഉറപ്പിക്കുന്നു. മറ്റാരും അടുത്തെത്താത്ത ഒരു റെക്കോഡാണിതെന്ന് മിങ്മയെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് പത്രം എഴുതി.

സുരക്ഷിതവും സ്ഥിരതയുള്ളതുമായ കാലാവസ്ഥയിൽ കാമി റീത്ത കൊടുമുടി കയറി. ശേഷം ഇറങ്ങാൻ തുടങ്ങി. ബേസ് ക്യാമ്പിലേക്കുള്ള തിരിച്ചുവരവിലാണ് അദ്ദേഹമിപ്പോളെന്നും മിങ്മ കൂട്ടിച്ചേർത്തു. ‘എല്ലായ്പ്പോഴും എന്നപോലെ കാമി പർവതാരോഹണത്തിൽ തന്‍റെ സമാനതകളില്ലാത്ത കഴിവുകളും പ്രൊഫഷണലിസവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ നേട്ടത്തിലും അദ്ദേഹം വളർത്തിയെടുക്കുന്ന പാരമ്പര്യത്തിലും ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാമി റീത്ത ഓരോ സീസണിലും രണ്ടുതവണ എവറസ്റ്റ് കീഴടക്കി. ഇതോടെ കൊടുമുടി കയറ്റത്തിന്‍റെ എണ്ണം 30 ആയി’.

കാമി റീത്ത ചെറുപ്പം മുതലേ മലകയറ്റത്തിൽ ആഴത്തിലുള്ള അഭിനിവേശം വളർത്തിയെടുത്തിരുന്നുവെന്നും രണ്ട് പതിറ്റാണ്ടിലേറെയായി മലകയറ്റം നടത്തിവരികയാണെന്നും സെവൻ സമ്മിറ്റ് ട്രെക്‌സിലെ എക്‌സ്‌പെഡിഷൻ ഡയറക്ടർ ചാങ് ദാവ ഷെർപ്പ പറഞ്ഞു. 1992ൽ എവറസ്റ്റിലേക്കുള്ള ഒരു പര്യവേഷണത്തിൽ സഹായ ജീവനക്കാരുടെ സംഘത്തിൽ അംഗമായി ചേർന്നതോടെയാണ് അദ്ദേഹത്തിന്‍റെ പർവതാരോഹണ യാത്ര ആരംഭിച്ചത്. 1994 മുതൽ 2025 വരെ കാമി റീത്ത ‘കെ 2’, ‘ലോട്ട്‌സെ’ എന്നിവ ഒരു തവണയും ‘മാനസ്‌ലു’ മൂന്ന് തവണയും ‘ചോ ഒയു’ എന്നിവ എട്ട് തവണയും കീഴടക്കി.

നൂറുകണക്കിന് പർവതാരോഹകർ എല്ലാ വർഷവും നേപ്പാളി ഭാഗത്തു നിന്ന് എവറസ്റ്റ് കീഴടക്കാൻ ശ്രമിക്കുന്നുണ്ട്.1953ൽ ന്യൂസിലാൻഡുകാരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളി ഷെർപ്പ ടെൻസിങ് നോർഗെയും ചേർന്നാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nepali mountaineer Kami Rita Sherpa scales Mount Everest for 31st time breaking own record
Next Story