Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയത്തിൽ തകർന്ന നേപ്പാളിന് പുനർനിർമാണത്തിന് വേണ്ടത് 4.78 ബില്യൺ ഡോളർ

text_fields
bookmark_border
പ്രളയത്തിൽ തകർന്ന നേപ്പാളിന് പുനർനിർമാണത്തിന് വേണ്ടത് 4.78 ബില്യൺ ഡോളർ
cancel

കാഠ്മണ്ഡു: ഹിമാനി തകർന്നുണ്ടായ അതിരൂക്ഷമായ പ്രളയത്തെ തുടർന്ന് നേപ്പാളിന്റെ പുനർനിർമാണ പ്രവർത്തനത്തിന് 4.78 ബില്യൺ ഡോളർ (ഏകദേശം 4.2 ലക്ഷം കോടി രൂപ) ചെലവ് വരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം. ഓഗസ്റ്റ് 26ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 1,428 പേർ മരിക്കുകയും 5,649ലേറെ പേരെ കാണാതാവുകയും ചെയ്തിരുന്നു.

പുനർനിർമാണത്തിനാവശ്യമായ തുകയിൽ 57.67 മില്യൺ ഡോളർ അടുത്ത ആറുമാസത്തെ അടിയന്തര പുനർനിർമാണത്തിനും ദുരന്താനന്തര വീണ്ടെടുപ്പിനുമായി ചെലവഴിക്കേണ്ടിവരും. ശേഷിക്കുന്ന 4.71 ബില്യൺ ഡോളർ ദീർഘകാല പുനർനിർമാണത്തിനായാണ് കണക്കാക്കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നേപ്പാൾ നേരിടുന്ന ആവർത്തിച്ചുള്ള ദുരന്തങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും പ്രധാനമന്ത്രി ബലേന്ദ്ര ഷാ പറഞ്ഞു. ഈ മാസം അവസാനം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം വിദേശയാത്ര നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.

കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളും മൂലം നേപ്പാളിന് നിരന്തരം ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നതായി വിദേശകാര്യ സെക്രട്ടറി അമൃത് ബഹാദൂർ റായ് പറഞ്ഞു. ദുരന്തങ്ങളെ നേരിടാനും മാറുന്ന ഹിമാലയൻ പരിസ്ഥിതിയോട് പൊരുത്തപ്പെടാനും രാജ്യത്തിന് ദീർഘകാല അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും നേപ്പാൾ വ്യക്തമാക്കി.

പ്രളയത്തിൽ കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടം മാത്രം 158 മില്യൺ ഡോളറാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക വിലയിരുത്തൽ. റോഡുകളും പാലങ്ങളും കൃഷിഭൂമിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശവും മാനുഷിക ചെലവുകളും കൂടി കണക്കാക്കുമ്പോൾ ആകെ നഷ്ടം ഇതിലും വളരെ ഉയരുമെന്നാണ് വിലയിരുത്തൽ.

ഹിമാനി തകർന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ആഗോള താപനില ഉയരുന്നതോടെ ഹിമാലയത്തിലെ ഹിമാനികൾ അതിവേഗം ഉരുകുകയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത് ഇത്തരം ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായും വിദഗ്ധർ പറയുന്നു.

പ്രളയത്തിൽ തകർന്ന ഹൈഡ്രോ പവർ ടണലുകളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ ടണലുകളിൽനിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാഴ്ചക്ക് ശേഷം ഒരു ചൈനീസ് പൗരനെ ജീവനോടെ പുറത്തെടുത്തതിന് ശേഷം കൂടുതൽ പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരണമില്ല.

84,000ലേറെ പേരെ സഹായിക്കുന്നതിനായി 50 മില്യൺ ഡോളറിന്റെ സഹായ അഭ്യർഥന യു.എൻ നടത്തിയിട്ടുണ്ട്. നേപ്പാളിൽ 1,385 മൃതദേഹങ്ങൾ കണ്ടെത്തിയതായും 5,130 പേരെ കാണാതായതായും ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ചൈനയിൽ 43 പേർ മരിക്കുകയും 519 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ കാണാതായവരിൽ ഏകദേശം 800 പേർ വിദേശികളാണെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nepal needs $4.78 billion for post-flood reconstruction
Next Story