Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right...

പ്രകൃതിക്ഷോഭത്തിനെതിരെ വയനാട് മോഡൽ പരീക്ഷിക്കാൻ കോട്ടയം

text_fields
bookmark_border
പ്രകൃതിക്ഷോഭത്തിനെതിരെ വയനാട് മോഡൽ പരീക്ഷിക്കാൻ കോട്ടയം
cancel

കോട്ടയം: മലയോര മേഖലയിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽനിന്ന് ജനങ്ങെള രക്ഷിക്കാൻ വയനാട് മാതൃകയിൽ മുൻകരുതൽ സംവിധാനമൊരുക്കാൻ കോട്ടയത്തും ശ്രമം തുടങ്ങി. ശാസ്ത്രസാഹിത്യ പരിഷത്തും കൽപറ്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും മുൻകൈയെടുത്താണ് പദ്ധതി തയാറാക്കുന്നത്. ഇതിന് മുന്നോടിയായി ഭൗമശാസ്ത്ര വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടക്കുകയാണ്. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളുടെ മാപ്പ് തയാറാക്കുകയാണ് പ്രാഥമിക പ്രവർത്തനം. ഇതിെൻറ അടിസ്ഥാനത്തിൽ ഭാവിയിൽ ഉരുൾപൊട്ടാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്താനാകും. ഇത്തരം പ്രദേശങ്ങളെ ദുരന്തസാധ്യതയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിക്കും. തുടർന്ന് ഇവിടെ കൈക്കൊള്ളേണ്ട മുൻകരുതലുകൾ തീരുമാനിക്കും.

വയനാട്ടിൽ 1200 ഇടങ്ങളിലാണ് ദുരന്തം ഉണ്ടായതെന്ന് ഹ്യൂം സെൻറർ എക്സിക്യൂട്ടിവ് ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു. വയനാടിെൻറ 65 ശതമാനം സ്ഥലങ്ങളും ഭീഷണിയിലാണ്. മഴ മുഖ്യകാരണമാകുന്നതിനാൽ മഴമാപിനികൾ സ്ഥാപിച്ച് നിരീക്ഷണ സംവിധാനമൊരുക്കിയിട്ടുണ്ട്. 25 കി.മീ. പരിധി നിശ്ചയിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ഇത് സാധിച്ചത്. മഴ നിശ്ചിത അളവിൽ കൂടിയാൽ ദുരന്തം ഉണ്ടാകാനിടയുള്ളയിടങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ ജാഗ്രത പുലർത്തും. അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങളും നടത്തും. പഞ്ചായത്ത് അംഗങ്ങൾക്ക് അവരുടെ വാർഡുകളിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കേണ്ട വിധത്തെക്കുറിച്ചും നേരത്തെ ക്ലാസുകൾ നൽകും. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രാദേശിക മഴപ്രവചനവും നടത്തുന്നുണ്ട്. 90 ശതമാനം കൃത്യത ഇക്കാര്യത്തിൽ ഉണ്ടാകാറുണ്ട്. ഇതേ രീതിതന്നെ കോട്ടയത്തും നടപ്പാക്കാനാവുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിെൻറ പരിസരവിഷയ സമിതി ജില്ല കൺവീനർ കെ.കെ. സുരേഷ് പറഞ്ഞു.

ദുരന്തസാധ്യതയുള്ളയിടങ്ങളിൽ അശാസ്ത്രീയമായ കൃഷി, മറ്റു നിർമാണങ്ങൾ, പ്രകൃത്യായുള്ള നീർച്ചാലുകൾ തടസ്സപ്പെടുന്നത്, അശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണരീതികൾ ഇതെല്ലാം തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യാപകമായ ബോധവത്കരണം ആവശ്യമാണ്. സുരക്ഷിതമാക്കാൻ സാധ്യമല്ലാത്തയിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച് മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Natural CalamitiesWayanad model
News Summary - Kottayam to test Wayanad model against natural calamities
Next Story