Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഅഫ്ഗാനിസ്താനിൽ...

അഫ്ഗാനിസ്താനിൽ മിന്നൽപ്രളയം; 23 പേർ മരിച്ചു, നൂറിലധികം പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border
അഫ്ഗാനിസ്താനിൽ മിന്നൽപ്രളയം; 23 പേർ മരിച്ചു, നൂറിലധികം പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
cancel

കാബൂൾ: അഫ്ഗാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ നുറിസ്താനിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ 23 പേർ മരിച്ചു.80 പേർക്ക് പരിക്കേറ്റതായും 100-ലധികം പേരെ കാണാതായതായും അഫ്ഗാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തകർന്നു വീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് നുറിസ്താനിൽ കനത്ത മഴക്ക് പിന്നാലെ മിന്നൽപ്രളയം ഉണ്ടായത്. പ്രളയജലം അതിവേഗത്തിൽ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.നുറിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ പറൂൺ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങൾ വീടുകൾ നഷ്ടപ്പെട്ടതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ 34 പ്രവിശ്യകളിൽ 10 ഇടങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ്, മിന്നൽപ്രളയം എന്നിവക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിലും പ്രളയഭീഷണിയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

പ്രളയത്തെ തുടർന്ന് റോഡുകളിൽ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ ചില പ്രദേശങ്ങളിൽ സഹായം എത്തിക്കാൻ വൈകുന്നതായും അധികൃതർ അറിയിച്ചു.

അതിശക്തമായ കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലമുണ്ടാകുന്ന മിന്നൽപ്രളയങ്ങൾ വർഷംതോറും വൻ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. 2024-ലെ മിന്നൽപ്രളയത്തിൽ 300-ലധികം പേർ മരിച്ചിരുന്നു. ഈ വർഷം ആദ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 110-ലധികം പേർ ജീവൻ നഷ്ടപ്പെടുത്തി.

പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളെ ദുർബലമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി, വനനശീകരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കൂടുതൽ വർധിപ്പിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ചെളികൊണ്ട് നിർമിച്ച വീടുകൾ കൂടുതലുള്ള വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾ മിന്നൽപ്രളയത്തിനും മണ്ണിടിച്ചിലിനും ഏറ്റവും കൂടുതൽ ഇരയാകുന്നതായും അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rescue OperationsNatural disasterAfghanistanFlash FloodsWeather alert
News Summary - Flash Floods in Afghanistan: 23 Dead, Over 100 Missing as Rescue Operations Continue
Next Story