Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാഷില്ലായിരുന്നെങ്കിൽ...

മാഷില്ലായിരുന്നെങ്കിൽ എന്‍റെ പേര് നിങ്ങൾ കേൾക്കില്ലായിരുന്നു; വിളയിൽ ഫസീല വി.എം കുട്ടിയെ ഓർക്കുന്നു

text_fields
bookmark_border
vilayil faseela
cancel
camera_alt

വിളയിൽ ഫസീല വി.എം കുട്ടിക്കൊപ്പം (ഫയൽചിത്രം)

കോഴിക്കോട്: തോരാമഴയുടെ അകമ്പടിയിൽ നോവിന്‍റെ ഇശലായാണ് ആ വാർത്ത അവരുടെ കാതിലെത്തിയത്. മാപ്പിളപ്പാട്ടിന്‍റെ രാജകുമാരൻ വി.എം. കുട്ടിയോടൊപ്പം മലയാളി ചേർത്തുപറഞ്ഞിരുന്ന രാജകുമാരി വിളയിൽ ഫസീലക്ക് മാഷിെൻറ വിയോഗവാർത്ത കേട്ടതോടെ തൊണ്ടയിടറി. ഇത്രമേൽ ഇടറിയ നിമിഷങ്ങൾ അവർക്ക് മുമ്പില്ല.

ഇന്നലെ രാത്രി പോലും ആശുപത്രിയിലുള്ള പ്രിയ മാഷിന്‍റെ ആരോഗ്യസ്ഥിതി മക്കളോട് വിളിച്ചന്വേഷിച്ച് അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചാണ് കിടന്നുറങ്ങിയത്. ഇന്ന് രാവിലെ 'ഉപ്പ പോയി' എന്ന് പറഞ്ഞ് മാഷിന്‍റെ മകൻ അഷ്റഫ് ഫോണിൽ വിളിച്ച് പൊട്ടിക്കരഞ്ഞു. മരുമകൻ അസീസും ഫോണിന്‍റെ അങ്ങേതലക്കൽ നിലവിളിക്കുന്നു.

പാടിത്തുടങ്ങിയ കാലം മുതൽ മാഷിെൻറ വീട്ടിലെ അംഗം കൂടിയാണ്. എല്ലാ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേർന്നിരുന്നു. വാഴക്കാട്ടെ വീട്ടിൽ ഫസീല മനം തകർന്ന് പാടുന്ന പോലെ. മാധ്യമത്തിൽ നിന്ന് വിളിച്ചപ്പോൾ കരച്ചിലായിരുന്നു മറുപടി.

തനിക്ക് പിതാവ് നഷ്ടപ്പെട്ട അവസ്ഥയാണെന്ന് ഫസസീല പറഞ്ഞു. മാഷില്ലായിരുന്നെങ്കിൽ വിളയിൽ ഫസീലയെന്ന പാട്ടുകാരിയെ നിങ്ങൾ കേൾക്കില്ലായിരുന്നു. അയ്യായിരത്തോളം പാട്ടുകളാണ് ജീവിതത്തിൽ പാടിയത്. ഇതിൽ മൂവായിരവും മാഷോടൊപ്പമായിരുന്നു.

പറപ്പൂർ വിളയിൽ യു.പി. സ്കൂളിൽ പഠിക്കുേമ്പാഴാണ് മാഷിനെ ആദ്യമായി കാണുന്നത്. പാട്ടുപാടുന്ന കുട്ടികളെ തേടി വി.എം. കുട്ടി മാഷ് സ്കൂളിലെ സൗദാമിനി ടീച്ചറെ ബന്ധപ്പെട്ടു. സാഹിത്യസമാജം പരിപാടിയിൽ പാട്ടുപാടുന്ന ഞങ്ങളിൽ ചിലരെ സ്കൂളിൽ നിന്ന് തെരഞ്ഞെടുത്തു. 'തേനൊഴുകുന്നൊരു നോക്കാലേ, തേവി നനക്കുന്ന പൂമോളേ.... എന്നു തുടങ്ങുന്ന പാട്ട് പഠിച്ചാണ് മാഷിന്‍റെ മുന്നിൽ ആദ്യമെത്തിയത്. അത് മാഷിന്‍റെ മുന്നിൽ പാടാൻ വേണ്ടി നാട്ടിലെ ബാലകൃഷ്ണൻമാഷ് പഠിപ്പിച്ചതായിരുന്നു. ആ ഗാനത്തിലൂടെ മാഷിെൻറ മനസിൽ കയറിപ്പറ്റിയതാണ്.

ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ മാഷോടൊപ്പം പങ്കെടുത്തു. പിന്നെ നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ പാടി. ഇ.എം.എസ്, എ.കെ.ജി, തുടങ്ങിയവരുള്ള വേദിയിൽ 'വരികയായ് ഞങ്ങൾ വിപ്ലവത്തിന്‍റെ കാഹളം മുഴക്കുവാൻ' എന്നു തുടങ്ങുന്നതായിരുന്നു പാട്ട്. അക്കാലത്ത് പാർട്ടിവേദികളായിരുന്നു ഏറെയും കിട്ടിയത്.

ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേദി ലഭിച്ചത് 1976ൽ കോഴിക്കോട് സാമൂതിരി സ്കൂൾ  ഗ്രൗണ്ടിലായിരുന്നു. എം.ഇ.എസ് അഖിലേന്ത്യ അടിസ് ഥാനത്തിൽ ഒരുക്കിയ മത്സരവേദിയായിരുന്നു അത്. വടകര കൃഷ്ണദാസ്, കോഴിക്കോട് അബൂബക്കർ, മണ്ണുർ പ്രകാശ് ഇന്ദിരാജായ്, സോണിയ, േബബി സാജിത തുടങ്ങിയവരുടെ കൂട്ടുകെട്ടാണ് മാഷിെൻറ വേദികളിൽ പാടിത്തകർത്തത്. എല്ലാ പ്രമുഖ ഗായകരോടൊപ്പവും പാടാൻ മാഷ് അവസരം ഒരുക്കി. ലക്ഷ്വദ്വീപിൽ മുൻപ്രധനനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത പരിപാടിയിൽ പാടിയതും അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാനായതും നിറസ്മൃതികളാണ്.

അനവധി ശിഷ്യഗണങ്ങളായിരുന്നു മാഷിന്. എല്ലാവർക്കും തുല്യ പരിഗണനയായിരുന്നു. പാട്ടു പാടാൻ മാത്രമല്ല, മനുഷ്യരോട് എങ്ങനെ പെരുമാറണമെന്നും അദ്ദേഹം എപ്പോഴും ഉപദേശിച്ചു. അറിയപ്പെടാൻ തുടങ്ങിയതോടെ ചെല്ലുന്നനിടത്തെല്ലാം സ്നേഹപ്രകടനങ്ങളുമായി പാട്ടുപ്രേമികൾ വരുമായിരുന്നു. അവരെ പരിഗണിച്ചില്ലെങ്കിൽ, അവരോട് ചിരിക്കാതെ മുഖം കറുപ്പിച്ചാൽ മാഷ് ശകാരിക്കും. അവരുണ്ടെങ്കിേല നമ്മളുള്ളൂ എന്നായിരുന്നു മാഷിെൻറ ഉപദേശം. പ്രവാസനാട്ടിലെ ഗാന വിരുന്നുകൾ വിലപ്പെട്ടതായിരുന്നു. പാട്ടിനെ ഏറ്റവും സ്നേഹിക്കുന്ന പ്രവാസികൾക്കു വേണ്ടി നേരിൽ പാടാൻ പോവുന്ന കാലമൊക്കെ മാഷക്ക് വലിയ ആധിയടേത് കൂടിയായിരുന്നു. എല്ലാവരെയുമായി അവിടെ എത്തുന്നത്വരെ സമാധാനമുണ്ടാവില്ല.

1978ൽ അബുദാബിയിലായിരുന്നു ആദ്യ ഗൾഫ് പരിപാടി. പാട്ടിെൻറ അരങ്ങിൽ നിന്ന് വിശ്രമകാലത്തേക്ക് മാഷ് മാറിയപ്പോഴും ഞങ്ങൾക്കിടയിലെ ആത്മസൗഹൃദങ്ങൾക്ക് തിളക്കം കുറഞ്ഞില്ല. 86ാം പിറന്നാളിൽ അദ്ദേഹത്തിന്‍റെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. 'എല്ലാം പടെയ്ത്തുള്ള ഖല്ലാക്കുടയോനെ... എന്ന ഗാനം ഓർമകളുെട ഇൗണത്തിൽ മാഷിന്‍റെ മുന്നിൽ പാടി. അന്നോർത്തിരുന്നില്ല പിതൃതുല്യനും ഗുരുവുമായുള്ള മഹാഗായകന് പാടിക്കൊടുക്കുന്ന അവസാന ഗാനമാണതെന്ന്...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM Kutty
News Summary - memoir of vm kutty by vilayil faseela
Next Story