Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവരികൾ 105 തവണ മാറ്റി,...

വരികൾ 105 തവണ മാറ്റി, രണ്ട് വർഷം ഒരു ഗാനത്തിനോ? 64 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഗാനം ഇപ്പോഴും ഹൃദയം കീഴടക്കുന്നു...

text_fields
bookmark_border
വരികൾ 105 തവണ മാറ്റി, രണ്ട് വർഷം ഒരു ഗാനത്തിനോ? 64 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഗാനം ഇപ്പോഴും ഹൃദയം കീഴടക്കുന്നു...
cancel

ഒരു ഗാനത്തിന് സിനിമയേക്കാൾ കൂടുതൽ ചിലവ് വരുമെന്ന് വിശ്വസിക്കാനാകുമോ? അത് സത്യമാണ്! ഇതിഹാസ ബോളിവുഡ് ചിത്രമായ മുഗൾ-ഇ-അസലാണ് ഇത് സംഭവിച്ചത്. ഗംഭീരമായ സെറ്റുകൾ, മനോഹരമായ വസ്ത്രങ്ങൾ, ശക്തമായ കഥ എന്നിവക്ക് പേരുകേട്ട ഈ ചിത്രം, അതിലെ 'പ്യാർ കിയ തോ ഡർന ക്യാ' എന്ന ഗാനം ചരിത്രം സൃഷ്ടിച്ച ഒന്നായിരുന്നു.

ഈ ഒരു ഗാനത്തിന് വേണ്ടി മാത്രം നിർമാതാക്കൾ 'ശീഷ് മഹൽ' എന്ന പേരിൽ ഒരു വലിയ കണ്ണാടി കൊട്ടാരം നിർമിച്ചു. 150 അടി നീളവും 80 അടി വീതിയും 35 അടി ഉയരവുമുള്ളതായിരുന്നു ആ സെറ്റ്. ഇത് നിർമിക്കാൻ രണ്ട് വർഷം എടുത്തു. അന്ന് 15 ലക്ഷം രൂപ ചിലവായി. ഇന്നത്തെ കണക്കിൽ അത് കണക്കാക്കിയാൽ ഏകദേശം 55 കോടി രൂപ വരും. ഒരു ഗാനത്തിന് വേണ്ടി മാത്രം ഇത്രയും വലിയ തുക!

പാട്ട് ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കാമറ ലൈറ്റുകൾ കണ്ണാടികളിൽ നിന്ന് പ്രതിഫലിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ചിത്രീകരണം ബുദ്ധിമുട്ടായിരുന്നു. ഹോളിവുഡിൽ നിന്നുള്ള വിദഗ്ധരെ വിളിച്ചു, പക്ഷേ അവർക്കും സഹായിക്കാനായില്ല. മുഴുവൻ സെറ്റും തകർക്കാൻ ടീം ആലോചിച്ചു. എന്നാൽ പിന്നീട്, ഇന്ത്യൻ കാമറാമാൻ ആർ.ഡി. മാത്തൂർ പ്രതിഫലനമില്ലാത്ത ഒരു കോർണർ കണ്ടെത്തി. അതാണ് പാട്ടിനെ രക്ഷിച്ചത്.

സംഗീത സംവിധായകൻ നൗഷാദ് അനുമതി നൽകുന്നതിന് മുമ്പ് ഗാനത്തിന്റെ വരികൾ 105 തവണയാണ് മാറ്റിയത്. എക്കോ ഇഫക്റ്റ് ലഭ്യമല്ലാത്തതിനാൽ ആ ശബ്ദം ലഭിക്കാൻ ലതാ മങ്കേഷ്‌കറെക്കൊണ്ട് ഒരു കുളിമുറിയിൽ പാട്ട് പാടിപ്പിച്ചു. പ്രമേയം കൊണ്ടും സാങ്കേതിക തികവുകൊണ്ടും പ്രേക്ഷക പ്രീതി ലഭിച്ച മുഗള്‍-ഇ-അസം ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന കാലഘട്ടമായ മുഗള്‍കാലത്തെ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രമാണ്. സംവിധായകന്‍ കെ ആസിഫ്, അമന്‍, കമല്‍ അമ്രോഹി, വജാഹത്ത് മിശ്ര, എഹ്‌സാന്‍ റിസ്‌വി അഞ്ച് പേര്‍ ചേര്‍ന്നാണ് സലീം-അനാര്‍ക്കലി പ്രണയം പശ്ചാത്തലമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചിത്രത്തിന് ഒന്നര കോടി രൂപയാണ് ചെലവ് വന്നത്. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. ഡൽഹിയിൽ നിന്നാണ് വസ്ത്രങ്ങൾ എത്തിയത്, ഹൈദരാബാദിൽ നിന്നാണ് ആഭരണങ്ങൾ വന്നത്. കൂടാതെ 2000 ഒട്ടകങ്ങളും 4000 കുതിരകളും വേറെ. 60 വർഷത്തിലേറെയായിട്ടും, ഇന്നും മുഗൾ-ഇ-അസം ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ചതും മനോഹരവുമായ സിനിമകളിൽ ഒന്നായി ഓർമിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SongcostliestEntertainment News
News Summary - India’s costliest song shot 64 years ago, still rules hearts
Next Story