മയക്കുമരുന്നുമായി ബന്ധപ്പെട്ട ബോളിവുഡിലെ പേരുകൾ വെളിപ്പെടുത്തണമെന്ന് കങ്കണയോട് ഊർമിള
text_fieldsമുംബൈ: മയക്കുമരുന്നു ബോളിവുഡും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച കങ്കണ റണാവത്തിന് മറുപടിയുമായി ഊർമ്മിള മതോന്ദ്കർ. മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ള ബോളിവുഡിലെ ഉന്നതരുടെ പേരുകൾ കങ്കണ റണാവത്ത് വെളിപ്പെടുത്തണമെന്നാണ് ഊർമിളയുടെ ആവശ്യം.
'ആരൊക്കെയാണത്? ധൈര്യപൂർവം മുന്നോട്ടു വന്ന് ആ പേരുകൾ കങ്കണ വെളിപ്പെടുത്തണം. അത് എല്ലാവർക്കും വളരെ വലിയ ഉപകാരമായിരിക്കുമെന്നും ഊർമിള പറഞ്ഞു. ആ പ്രവൃത്തിയിൽ കങ്കണയെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കുമെന്നും ഊർമ്മിള പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഊർമിള ഇക്കാര്യങ്ങൾ പറഞ്ഞത്.
ഉന്നതരുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ സഹായിക്കാൻ കഴിയുമെന്നും കങ്കണയുടെ പരാമർശത്തെ തുടർന്ന് രാജ്യം മുഴുവൻ ആ പേരുകൾ കേൾക്കാൻ കാത്തിരിക്കുകയാണെന്നും ഊർമിള കൂട്ടിച്ചേർത്തു.
താനൊരു ഇരയാണെന്നുള്ള തുറുപ്പ് ചീട്ട് ഇറക്കുകയാണ് കങ്കണ. മയക്കുമരുന്ന് വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചൽ പ്രദേശിലാണ്. അതിനാൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം അവിടെ നിന്ന് ആരംഭിക്കണമെന്ന് ഊർമിള കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് നിഷേധിക്കുന്നില്ലെന്നും ചിലർ അത്തരം കാര്യങ്ങൾ ചെയ്യുന്നതിന്‍റെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നതെ ശരിയായ നടപടിയല്ലെന്നും ഊർമിള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.