Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘തങ്കമണി’ സിനിമ: പരാതി...

‘തങ്കമണി’ സിനിമ: പരാതി പരിശോധിക്കുമെന്ന് സെൻസർ ബോർഡ്; ഹരജി തീർപ്പാക്കി

text_fields
bookmark_border
Tankamani movie
cancel

കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ‘തങ്കമണി’ സിനിമയിൽ നിന്ന് സാങ്കൽപിക ബലാത്സംഗ രംഗങ്ങളടക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ഹൈകോടതി തീർപ്പാക്കി.

അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി.ആർ. വിജു നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കിയത്. പരാതിക്കിടയാക്കിയ വിഷയങ്ങൾ അടുത്ത ശനിയാഴ്ചത്തെ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിക്ക് ഉറപ്പുനൽകി.

വിദ്യാർഥികളും സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dileepTankamani movie
News Summary - 'Tankamani' movie: Petition settled
Next Story