ഇടവേളക്ക് ശേഷം ഷാരൂഖ് എത്തുന്നു; റോക്കട്രി ജൂലൈ ഒന്നു മുതൽ തിയേറ്ററുകളില്‍
text_fieldsവിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കിയ 'റോക്കട്രി' ജൂലൈ ഒന്നു മുതൽ തിയറ്ററുകളിൽ. ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.
ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാന്‍ ഇടവേളക്ക് ശേഷം വെള്ളിത്തിരയില്‍ എത്തുന്നത് 'റോക്കട്രി'യിലൂടെയാണ്. 'റോക്കട്രി' ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ഷാരൂഖ് എത്തുന്നത്. 1288 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരുഖ് ഖാന്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്യുന്നത്. 2018 ല്‍ റിലീസ് ചെയ്ത 'സീറോ'ക്ക് ശേഷം അദ്ദേഹം ഇടവേള എടുക്കുകയായിരുന്നു. തമിഴ്, തെലുങ്കു പതിപ്പുകളിൽ നടന്‍ സൂര്യയാണ് ഷാരൂഖിന്റെ റോളില്‍ എത്തുന്നത്.
ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.
മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ്: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

