പി. അഭിജിത്തിന്‍റെ 'ഞാൻ രേവതി' ട്രെയിലർ പുറത്ത്
text_fieldsകേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ഫീച്ചർ ഡോക്യുമെന്ററി 'ഞാൻ രേവതി'യുടെ ട്രെയിലർ പുറത്ത്. സോഷ്യൽ മീഡിയയിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സെക്കൻഡ് ലുക്ക് പോസ്റ്ററിനും അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. മേയ് 12 ന് കോഴിക്കോട് നടക്കുന്ന ഐ.ഇ.എഫ്.എഫ്.കെയിൽ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലും ജൂൺ അഞ്ചിന് മുംബൈയിൽ നടക്കുന്ന സൗത്ത് ഏഷ്യയിലെ എൽ.ജി.ബി.ടി.ക്യു + ഫിലിംഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും.
പി. അഭിജിത്ത്
പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ 'ദ ട്രൂത്ത് എബൗട്ട് മീ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ഞാൻ രേവതി'. പെരുമാൾ മുരുകൻ, ആനിരാജ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, എ മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന, ഉമ, ഭാനു, ലക്ഷമി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി, ഇഷാൻ കെ. ഷാൻ, ശ്യാം, ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെന്‍ററിയിലുണ്ട്.
രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെന്‍ററി. മികച്ച ട്രാൻസ്ജെൻഡർ 2025 സംസ്ഥാന പുരസ്കാരം മുഖ്യമന്ത്രി സ്‌റ്റാലിൻ എ. രേവതിക്ക് സമ്മാനിച്ചിരുന്നു. രണ്ടര വർഷം കൊണ്ട് നാമക്കൽ, ചെന്നൈ, കോയമ്പത്തൂർ, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിന്‍റെ ബാനറിൽ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ.
സ്‌റ്റാലിൻ രേവതിക്ക് പുരസ്കാരം സമ്മാനിക്കുന്നു
ചായാഗ്രാഹണം മുഹമ്മദ് എ, എഡിറ്റിങ് അമൽജിത്ത്, സിങ്ക് സൗണ്ട് റെക്കോർഡിങ് ,സൗണ്ട് ഡിസൈൻ , ഫൈനൽ മിക്സ്- വിഷ്ണു പ്രമോദ്, പശ്ചാത്തല സംഗീതം -രാജേഷ് വിജയ്, ഡ്രാമ സംഗീതം -ശ്യാം എസ്.കെ.ബി, കളറിസ്റ്റ് -സാജിദ് വി. പി., സബ്ടൈറ്റിൽസ് -ആസിഫ് കലാം, അഡീഷണൽ ക്യാമറ -ചന്തു മേപ്പയ്യൂർ, അസിസ്റ്റന്‍റ് ക്യാമറ -ശ്രീജേഷ് കെ.വി, ഡ്രാമ ലൈറ്റിങ്ങ് പി.ആർ. ഒ -പി.ആർ സുമേരൻ, ടൈറ്റിൽ -കെൻസ് ഹാരിസ്, ഡിസൈൻ-അമീർ ഫൈസൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.