`അമ്മ'യുടെ ആഭ്യന്തര കമ്മറ്റി വിജയ് ബാബുവിനെ പുറത്താക്കാൻ തീരുമാനിച്ചതായി ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ
text_fieldsവിജയ് ബാബു, ഹരീഷ് പേരടി
കോഴിക്കോട്: `അമ്മ'യുടെ ആഭ്യന്തര കമ്മറ്റി പീഡന കേസ് നേരിടുന്ന വിജയ് ബാബുവിനെ പുറത്താക്കാൻ തീരുമാനിച്ചതായി ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ. ഇനി സംഘടനക്കകത്തു നിന്നും പോരാടാൻ കഴിയില്ല. ആഭ്യന്തര കമ്മറ്റി വിജയ് ബാബുവിനെ പുറത്താക്കാൻ തീരുമാനത്തിനൊപ്പമായിരുന്നു, എക്സിക്യൂട്ടീവ് കമ്മിറ്റിയും. ഭൂരിപക്ഷം പുറത്താക്കാനുള്ള തീരുമാനത്തിനൊപ്പം നിന്നിട്ടും. പത്രകുറിപ്പിൽ വിജയ്ബാബു സ്വയം വിട്ടുനിൽക്കാൻ തയ്യാറായെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ സംഘടനക്കകത്തുനിന്നുള്ള
പേരാട്ടം വെറും ഭംഗിവാക്കാണ്. അത്, ബോധ്യം വന്ന ഒന്നാണ്. നേരത്തെ പുറത്ത് പോയി പ്രതികരിച്ചവരോട് ഞാനും പറഞ്ഞിട്ടുണ്ട്, ഉള്ളിൽ പോരാടാൻ. അതിന്റെ കാലം കഴിഞ്ഞു. അകത്തിരുന്ന് പറയുന്നതുമാത്രമല്ല പോരാട്ടം. പുറത്തിറങ്ങി അട്ടഹസിക്കേണ്ടി വരും.
രാജിയെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. രാജിവെച്ചിട്ട് കുറച്ച് ദിവസമായി. ഫെയ്ബുക്കിലൂടെ മാത്രമല്ല രാജി, സംഘടനാവഴിയൂടെ രാജി എത്തിച്ചിട്ടുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു. ഇതെസമയം, കഴിഞ്ഞ ദിവസം ഇൗ നിലപാടിൽ മാറ്റമുണ്ടോയെന്ന് അന്വേഷിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു ഹരീഷിനെ വിളിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഹരീഷ് പേരടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ രൂപം:
``ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു...ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ...വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു...അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു...പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ...ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ ...എന്റെ പേര് ഹരീഷ് പേരടി ...അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ...A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്...15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക...ഞാനും നിങ്ങളും രണ്ട് ദിശയിലാണ്...ഞാൻ ഇവിടെ തന്നെയുണ്ടാവും...വീണ്ടും കാണാം...''.