Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightമമ്മൂട്ടി വാക്ക്...

മമ്മൂട്ടി വാക്ക് പാലിച്ചു; പീലി മോൾ ഹാപ്പി

text_fields
bookmark_border
Mammootty keeps word Peely Mole Happy
cancel
camera_alt

പീലിയും മാതാപിതാക്കളും മമ്മൂട്ടിക്കൊപ്പം

മങ്കട: മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലി ഒടുവില്‍ മമ്മൂട്ടിയെ നേരില്‍ കണ്ടു. തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന്‍ ഹമീദലി- സജ്‌ല ദമ്പതികളുടെ മകളായ ദുആ എന്ന പീലിക്കാണ് സങ്കടം മാറിയത്. 2020 സെപ്റ്റംബറിലെ പിറന്നാളിന് മമ്മൂട്ടി വിളിക്കാത്തതിലുള്ള പരിഭവമാണ് പീലി പങ്കുവെച്ചിരുന്നത്.

പിണക്കം തീര്‍ക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 12ന് പീലിയുടെ പിറന്നാളിന് മമ്മൂട്ടി കേക്കും ഗിഫ്റ്റും കൊടുത്തയച്ചിരുന്നു. കൂടാതെ വിഡിയോ കാളില്‍ പീലിയെ വിളിച്ച് ജന്മദിനാശംസകള്‍ അറിയിക്കുകയും ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞിട്ട് നേരില്‍ കാണാമെന്ന് വാക്കും നൽകി. തുടർന്നാണ് വെള്ളിയാഴ്ച കാക്കനാട് 'പുഴു' സിനിമയുടെ ലൊക്കേഷനില്‍ കാണാമെന്ന് മമ്മൂട്ടി അറിയിച്ചത്. അങ്ങനെ മാതാപിതാക്കളോടൊപ്പമെത്തി പീലി മമ്മൂക്കയെ നേരിൽ കണ്ടു.

'മമ്മൂക്ക വാപ്പയുടെ ക്ലാസ്‌മേറ്റാണോ' സംശയം ചോദിച്ച പീലി മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന വരച്ച ചിത്രവും സമ്മാനിച്ചാണ് മടങ്ങിയത്. പിറന്നാളിന് പീലിക്ക് വേണ്ടി കേക്ക് നിര്‍മിച്ച ജസീര്‍ കാപിറ്റോളും ഒപ്പമുണ്ടായിരുന്നു. പുത്തനങ്ങാടി സെൻറ് തെരേസാസ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാർഥിനിയാണ് പീലി. മമ്മൂട്ടി ഫാന്‍സ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണയിലെ ഓണ്‍ലൈന്‍ പ്രമോട്ടര്‍ കൂടിയാണ് പിതാവ് ഹമീദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty keeps word; Peely Mole Happy
Next Story