Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightസ്മിനു സിജോ...

സ്മിനു സിജോ തിളങ്ങുന്നു, 'സ്വന്തം വീട്ടിലെ ചേച്ചി'യായി...

text_fields
bookmark_border
sminu sijo
cancel
camera_alt

സ്മിനു സിജോ. കടപ്പാട്-ഡിജി ആൽബി ജൂനിയർ ഫോട്ടോഗ്രഫി

കുടുംബത്തിലെ തീരുമാനങ്ങളിൽ ബോൾഡായി അഭിപ്രായം പറയുന്ന, ഭർത്താവിനെയും മക്കളെയും സഹോദരങ്ങളെയും വരച്ച വരയിൽ നിർത്തുന്ന ചേച്ചി. ഇത്തരമൊരു റോൾ വന്നാൽ സംവിധായകരുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന രൂപങ്ങളിലൊന്നായി മാറിയിട്ടുണ്ട് സ്മിനു സിജോ. 'കെട്ട്യോളാണെന്‍റെ മാലാഖ'യിൽ സ്ലീവാച്ചന്‍റെ പെങ്ങളായ അന്നേച്ചി, 'ഓപ്പറേഷൻ ജാവ'യിലെ ആന്‍റണിയുടെ 'തഗ്' പറയുന്ന അമ്മച്ചി, 'നായാട്ടി'ലെ ജോജു ജോർജിന്‍റെ ഭാര്യവേഷം, 'ഭ്രമ'ത്തിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി, 'യുവ'ത്തിലെ നഴ്‌സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ തന്‍റെ കൈകളിൽ ഇത്തരം വേഷങ്ങൾ ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട് സ്മിനു.

പ്രേക്ഷകർ ഒന്നടങ്കം സ്മിനുവിനെ കാണുേമ്പാൾ പറയുന്നത് ഇതാണ്-'ഞങ്ങളുടെ വീട്ടിലുണ്ട് ഇങ്ങനെയൊരു ചേച്ചി' എന്ന്. മലയാള സിനിമയിൽ എത്താൻ എന്തേ വൈകിയെന്നാണ് സ്മിനുവിനോട് എല്ലാവരും ചോദിക്കുന്നത്. 'എല്ലാത്തിനും അതിേന്‍റതായ സമയമുണ്ട് ദാസാ' എന്നായിരിക്കും ചിരിയോടെയുള്ള സ്മിനുവിന്‍റെ മറുപടി.


പഠിക്കുേമ്പാൾ പേരിനുപോലും സ്റ്റേജിൽ കയറിയിരുന്നില്ല

സ്കൂളിൽ പഠിക്കുന്ന കാലത്ത് സംസ്ഥാന ജൂനിയർ ഹാൻഡ്ബാൾ ടീമിൽ അംഗമായിരുന്നു സ്മിനു. ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലുമൊക്കെ പങ്കെടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജമ്മു-കശ്മീരിൽ നടന്ന മത്സരത്തിലും തുടർന്ന് പഞ്ചാബ്, ഭിലായ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. നാലുവർഷമാണ് കേരള ടീമിൽ ഉണ്ടായിരുന്നത്. സ്കൂൾ, കോളജ് പഠനകാലത്തൊന്നും മോണോആക്ടിനോ നാടകത്തിനോ വേണ്ടി പേരിനുപോലും വേദിയിൽ കയറിയിട്ടില്ലാത്ത ആളാണ് താനെന്ന് സ്മിനു പറയുന്നു. അന്നൊക്കെ മൈക്ക് കണ്ടാൽ തന്നെ ദേഹം വിറക്കും. പഠനവും വിവാഹവും കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയുകയും ഭർത്താവിനെ ബിസിനസിൽ സഹായിക്കുകയും ചെയ്ത് വരുന്നതിനിടെയായിരുന്നു വളരെ യാദൃശ്ചികമായി സിനിമയിലേക്കുള്ള അരങ്ങേറ്റം.

'സ്കൂൾ ബസ്' എന്ന സിനിമയിലെ ഒരുവേഷത്തിന് വേണ്ടി റോഷൻ ആൻഡ്രൂസ് ഒരാളെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് കൂട്ടുകാരി ഷാന്‍റിയാണ് സഹസംവിധായകൻ ആന്‍റണി സോണിക്ക് സ്മിനുവിന്‍റെ ഫോട്ടോ കൊടുത്തത്. ആദ്യം എതിർത്തെങ്കിലും ഷാന്‍റിയുടെയും ഭർത്താവിന്‍റെയും മക്കളുടെയും നിർബന്ധപ്രകാരം റോഷനെ കാണാൻ പോകുകയും അദ്ദേഹം കൂടി ധൈര്യം നൽകിയതോടെ അഭിനയിക്കുകയുമായിരുന്നു. തുടർന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശ'നിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയത്. പിെന്നയങ്ങോട്ട് നിരവധി ചിത്രങ്ങൾ. അതിൽ പലതും ഹിറ്റ്.

യാദൃശ്ചികമായാണ് സിനിമയിൽ എത്തിയതെങ്കിലും സിനിമയുടെ കഥയെയും തെൻറ കഥാപാത്രത്തെയും താൻ ഇടപഴകുന്ന കഥാപാത്രങ്ങളെയും കുറിച്ച് മനസിലാക്കി ഗൃഹപാഠം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് സ്മിനു പറയുന്നു. സംവിധായകനും സഹതാരങ്ങളും നൽകുന്ന ഉപദേശങ്ങളും നിർദേശങ്ങളും കൂടുതൽ സഹായം നൽകാറുമുണ്ട്. ആദ്യ സിനിമ മുതലേ എല്ലാവരും വലിയ പിന്തുണ നല്‍കിയെന്നും സ്മിനു പറയുന്നു.

ദൂരെ നിന്ന് ആരാധിച്ചിരുന്ന താരങ്ങൾക്കൊപ്പം സ്ക്രീനിൽ

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സ്മിനു. വളെര അകലെ നിന്ന് ആരാധിച്ചിരുന്ന മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൻ സാധിച്ചതിനെ സ്വപ്നസാക്ഷാത്കാരമായാണ് സ്മിനു കരുതുന്നത്. മമ്മൂട്ടിക്കൊപ്പം 'ദ പ്രീസ്റ്റ്' എന്ന സിനിമയിലാണ് അഭിനയിച്ചത്. മമ്മൂക്കയോട് സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ നിന്ന തന്നോട് 'കെട്ട്യോളാണെന്‍റെ മാലാഖ'യിലെ അഭിനയം നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞ നിമിഷം ഓസ്‌കര്‍ കിട്ടിയ സന്തോഷം ആയിരുന്നു എന്ന് സ്മിനു പറയുന്നു. മോഹൻലാലിനൊപ്പം 'ആറാട്ട്' എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും സ്മിനു ഭാഗ്യമായി കാണുന്നു.

'ആറാട്ടി'ല്‍ റിയാസ് ഖാന്‍റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. 'വലിയ ഡയലോഗുകള്‍ ഇല്ലെങ്കിലും ലാലേട്ടനുമായുള്ള ചെറിയ ഡയലോഗുകള്‍ ഉണ്ട്. തുടക്കത്തില്‍ തന്നെ മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ലാലേട്ടന്‍റെ ഡാന്‍സും അഭിനയവും ഒരു രക്ഷയുമില്ല' -സ്മിനു പറയുന്നു.

സ്മിനു സിജോയും കുടുംബവും

വീട്ടിലെ പോലെ തന്നെ സ്ക്രീനിൽ

സ്മിനു സിനിമയില്‍ അഭിനയിക്കുന്നതേയില്ല എന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. വീട്ടില്‍ എങ്ങനെയാണോ അതൊക്കെ തന്നെയാണ് സ്മിനു സിനിമയിലും കാണിക്കുന്നത്. 'ചേച്ചി അഭിനയിക്കേണ്ടതില്ലല്ലോ, വീട്ടിലെ സ്വഭാവം കാണിച്ചാല്‍ പോരെ' എന്ന് കസിൻസൊക്കെ പറയും. 'കെട്ട്യോളാണെന്‍റെ മാലാഖ' തിയറ്ററില്‍ കാണാന്‍ കുടുംബക്കാരെല്ലാം ഒരുമിച്ചാണ് പോയത്. തന്‍റെ സീനുകള്‍ കണ്ട് ബാക്കിയെല്ലാവരും ചിരി നിര്‍ത്തിയിട്ടും നാത്തൂന്‍ ചിരി നിര്‍ത്തിയില്ലെന്ന് സ്മിനു പറയുന്നു. 'ആ സിനിമയില്‍ ചെയ്യുന്നതെല്ലാം ഞാൻ വീട്ടിലും ചെയ്യുന്നതായത് കൊണ്ടാണത്.

പ്രേക്ഷകർ അവരിൽ ഒരാളായി കണ്ട് ഓരോ വേഷത്തെ കുറിച്ചും അഭിനന്ദിക്കുേമ്പാൾ വലിയ സന്തോഷം തോന്നും. കഥാപാത്രത്തിന്‍റെ വലിപ്പം നോക്കിയല്ല തെരഞ്ഞെടുക്കുന്നത്. അഭിനയിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. ചെറിയ കഥാപാത്രമായാലും അത് നന്നായി ചെയ്യണമെന്നാണ് ആഗ്രഹം. കുടുംബവേഷങ്ങള്‍ മാത്രമായി സെലക്ട് ചെയ്യുന്നതല്ല. ഈ ഒരു ടൈപ്പ് വേഷങ്ങളാണ് കൂടുതല്‍ വരുന്നത്. ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ ആഗ്രഹമുണ്ട്'- സ്മിനു പറയുന്നു.

യഥാർഥ ജീവിതത്തിലും ബോൾഡ്

യഥാർഥ ജീവിതത്തിലും സ്മിനു നല്ല ബോൾഡാണ്. 'ഞാന്‍ സങ്കടപ്പെടുന്നത് കണ്ട് അങ്ങനെ മറ്റാരും സുഖിക്കണ്ട' എന്ന പോളിസിയാണുള്ളത്. എനിക്ക് എന്‍റെ കുടുംബം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. കുടുംബത്തില്‍ നിന്നു കിട്ടുന്ന സന്തോഷം വേറെ എവിടെ നിന്നും കിട്ടില്ല'- സ്മിനു പറയുന്നു. ചങ്ങനാശേരിയിലാണ് സ്മിനുവും കുടുംബവും താമസിക്കുന്നത്.

ഭർത്താവ് സിജോ ബിസിനസുകാരനാണ്. മകൾ സാൻഡ്രയും മകൻ സെബിനും വിദ്യാർഥികളാണ്. 'കെട്ട്യോളാണെന്‍റെ മാലാഖ'യില്‍ സ്മിനുവിന്‍റെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത് സാന്‍ഡ്രയാണ്. ആറാട്ട്, പ്രിയന്‍ ഓട്ടത്തിലാണ്, മെമ്പര്‍ രമേശന്‍ വാര്‍ഡ് ഒമ്പത്, മധുരം തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സ്മിനുവിന്‍റെ സിനിമകൾ. ഒരു ആഗ്രഹവും സ്മിനു പങ്കുവെക്കുന്നു-'ദുൽഖർ സൽമാന്‍റെയും പ്രണവ് മോഹൻലാലിന്‍റെയും കൂടെ അഭിനയിക്കണം'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsmalayalam moviesSminu Sijo
News Summary - Sminu Sijo says about real life and reel life
Next Story