കരിഷ്മ കപൂറിന്‍റെ മക്കൾക്ക് ആശ്വാസം; സഞ്ജയ് കപൂറിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
text_fieldsബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന 30,000 കോടി രൂപയുടെ സ്വത്ത് തര്‍ക്കത്തില്‍ കരിഷ്മയുടെ മക്കൾക്ക് ആശ്വാസം. ഇരു കക്ഷികളുടെയും ഹരജിയിൽ വാദം കേട്ട ഡൽഹി ഹൈക്കോടതി സഞ്ജയ് കപൂറിന്റെ സ്വത്തുവകകൾ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു.
ഈ വിഷയം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതുവരെ സ്വത്തിന്റെ സംരക്ഷണം പരമപ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. അന്തരിച്ച സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂറിന് ഈ തീരുമാനം തിരിച്ചടിയാവും. കാരണം അവർക്ക് ഇനി സ്വത്തുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനങ്ങളൊന്നും എടുക്കാൻ സാധിക്കില്ല.
ഈ കേസിൽ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന അപേക്ഷ അനുവദിച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതി ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സഞ്ജയ് കപൂറിന്റെ സ്വത്തിൽ ഇപ്പോൾ മൂന്നാം കക്ഷി അവകാശങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസ് നടക്കുമ്പോൾ സ്വത്ത് വിൽക്കാനോ മറ്റാർക്കും കൈമാറാനോ കഴിയില്ല എന്നാണ് ഇതിനർത്ഥം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മുഴുവൻ സ്വത്തിലും തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.
സ്വത്തുക്കൾക്ക് നേരെ മാത്രമല്ല മറ്റ് സാമ്പത്തിക ഇടപാടുകൾക്ക് നേരെയും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. സഞ്ജയ് കപൂറിന്റെ വിദേശ ബാങ്ക് അക്കൗണ്ടുകളും ക്രിപ്‌റ്റോകറൻസി ഇടപാടുകളും ഹൈക്കോടതി മരവിപ്പിച്ചു. സാമ്പത്തിക വരുമാനത്തിന്‍റെ പൂർണ്ണമായ കണക്ക് പരിശോധിക്കുന്നതിനായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഫയൽ ചെയ്യാനും കോടതി നിർദ്ദേശിച്ചു.
വാദം കേൾക്കുന്നതിനിടയിൽ, ഒന്നാം കക്ഷി പ്രിയ കപൂർ ഇപ്പോൾ ഈ കേസിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉന്നയിക്കപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും പരിഹരിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് കോടതി പ്രസ്താവിച്ചു. നിയമപരമായ വിചാരണക്ക് ഗണ്യമായ സമയമെടുക്കുമെന്നും സ്വത്തുക്കൾ സംരക്ഷിക്കുന്നത് നിർണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

