Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഇംഗ്ലീഷ് സംസാരിക്കാൻ...

‘ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ ആളുകൾ എന്നെ വിധിച്ചു, ഞാൻ ദാരിദ്ര്യത്തിൽ നിന്നാണ് വന്നതെന്ന് കരുതി’ -പങ്കജ് ത്രിപാഠി

text_fields
bookmark_border
‘ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ ആളുകൾ എന്നെ വിധിച്ചു, ഞാൻ ദാരിദ്ര്യത്തിൽ നിന്നാണ് വന്നതെന്ന് കരുതി’ -പങ്കജ് ത്രിപാഠി
cancel
camera_alt

പങ്കജ് ത്രിപാഠി

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് പങ്കജ് ത്രിപാഠി. എന്നാൽ ഇന്നത്തെ ഈ വിജയത്തിലേക്ക് എത്തുന്നതിന് മുമ്പ് വലിയൊരു പോരാട്ടത്തിന്റെ കഥ അദ്ദേഹത്തിന് പറയാനുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി 2001ൽ ഡൽഹിയിലെത്തിയപ്പോൾ കടുത്ത സാംസ്കാരിക ആഘാതമാണ് താൻ നേരിട്ടതെന്ന് താരം വെളിപ്പെടുത്തുന്നു. ‘യുവ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഹിന്ദി മീഡിയത്തിൽ പഠിച്ചുവളർന്ന തനിക്ക് ഡൽഹിയിലെത്തിയപ്പോൾ ഭാഷ വലിയൊരു തടസ്സമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ആളുകൾ തന്നെ താഴ്ത്തിക്കെട്ടുകയും അറിവില്ലാത്തവനായി കാണുകയും ചെയ്തു. എന്നാൽ ഭാഷയും ഒരാളുടെ കഴിവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പങ്കജ് ത്രിപാഠി ഓർമിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ പലരെയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുമെങ്കിലും താൻ അതിനൊന്നിനും വഴങ്ങിക്കൊടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ആളുകൾ എന്നെ വളരെ വേഗത്തിൽ വിലയിരുത്തിയിരുന്നു. ഇംഗ്ലീഷ് വശമില്ലാത്തതുകൊണ്ട് ഞാൻ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ളവനാണെന്നും എനിക്ക് അറിവില്ലെന്നും അവർ കരുതി. ഒരാളുടെ ഭാഷാ നൈപുണ്യത്തെ അടിസ്ഥാനമാക്കി അവരുടെ കഴിവിനെ അളക്കുന്ന പ്രവണതയാണ് അന്ന് കണ്ടത്. എന്നാൽ യാഥാർത്ഥ്യത്തിൽ, ഭാഷയും ഒരാളുടെ കഴിവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് അന്ന് ബോധ്യമായിട്ടുണ്ട്'. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ പലരെയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുമെങ്കിലും, ആ കെണിയിൽ വീഴാതെ സ്വന്തം ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയതാണ് തന്നെ വിജയിപ്പിച്ചതെന്ന് പങ്കജ് പറഞ്ഞു.

2012ൽ പുറത്തിറങ്ങിയ 'ഗാംഗ്സ് ഓഫ് വാസ്സേയ്പൂർ' ആണ് പങ്കജ് ത്രിപാഠിയുടെ കരിയറിലെ വഴിത്തിരിവായത്. മുംബൈയിലെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്ത് കുടുംബത്തിന്റെ ഏക ആശ്രയം അദ്ദേഹത്തിന്റെ ഭാര്യ മൃദുലയായിരുന്നു. ഒരു കൈയ്ക്ക് പരിക്കേറ്റാൽ മറുകൈ കൊണ്ട് ജോലി ചെയ്യുന്നതുപോലെ സ്വാഭാവികമായാണ് അന്ന് ഞങ്ങൾ ആ സാഹചര്യം നേരിട്ടതെന്ന് മൃദുല നേരത്തെ ദി ബെറ്റർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യാതൊരു പരാതിയുമില്ലാതെ പരസ്പരം താങ്ങായി നിന്ന ആ നാളുകളാണ് ഇന്ന് ഈ വിജയം കാണാൻ തങ്ങളെ പ്രാപ്തരാക്കിയതെന്ന് ഇരുവരും ഓർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strugglepankaj tripathicelebrity newsInspirational StoriesBollywood
News Summary - People judged me for not speaking English Pankaj Tripathi
Next Story