Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മുഖ്യമന്ത്രി വി.ഡി...

‘മുഖ്യമന്ത്രി വി.ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി’; സിനിമയെ വ്യവസായമാക്കിയ സർക്കാരിനെ സ്വാഗതം ചെയ്ത് മോഹൻലാലും പൃഥ്വിരാജും

text_fields
bookmark_border
‘മുഖ്യമന്ത്രി വി.ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി’; സിനിമയെ വ്യവസായമാക്കിയ സർക്കാരിനെ സ്വാഗതം ചെയ്ത്  മോഹൻലാലും പൃഥ്വിരാജും
cancel

തിരുവനന്തപുരം: വായനാദിനത്തിൽ സംസ്ഥാന നിയമസഭയിൽ ചരിത്രപരമായ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ സാംസ്കാരിക, ഗവേഷണ, വികസന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കലക്കും സംസ്കാരത്തിനും മുൻഗണന നൽകുന്നതിലൂടെ കേരളത്തിന്റെ തനത് പൈതൃകത്തെ സംരക്ഷിക്കാനും വളർത്താനുമുള്ള വ്യക്തമായ ദർശനം ബജറ്റ് മുന്നോട്ടുവെക്കുന്നു. വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും, വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ നയിക്കുന്നതുമായ വികസന പദ്ധതികൾക്കാണ് ബജറ്റിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. പുതിയ ബജറ്റിന് നന്ദി അറിയിച്ച് മോഹൻലാലും പൃഥിരാജും.

‘പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത‌, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി’ എന്ന് പൃഥിരാജും കുറിച്ചു.

വനിതാ സിനിമാ പ്രവർത്തകർക്കുള്ള സഹായധനം 1.5 കോടിയിൽ നിന്ന് 7 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം സിനിമാ മേഖലയിൽ വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി വകയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാജീവിതത്തിനുള്ള അംഗീകാരമായാണ് ഈ സ്മാരകത്തെ സർക്കാർ കാണുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി മികച്ച സംവിധായകനും, എഴുത്തുകാരനും, നിർമാതാവും എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് സർക്കാർ എടുക്കുന്ന ഒരു സുപ്രധാന തീരുമാനമാണിത്.

ലോകം ഡിജിറ്റൽ സംസ്കാരത്തിന്‍റെ സ്വാധീന വലത്തിലായതോടെ നമ്മുടെ സാംസ്കാരിക തനിമ ഭീഷണി നേരിടുകയാണ്. കേരളത്തിന്‍റെ തനത് കലാ സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിക്കുന്നതിനുമായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് നിർമിക്കാൻ 50 കോടി രൂപ അനുവദിച്ചു. ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, ഒപ്പന, തെയ്യം, മാപ്പിളപ്പാട്ട്, മാർഗംകളി, അയിനിപാട്ട്, ഗോത്ര കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj SukumaranVD SatheesancinemaKerala Budget 2026
News Summary - Mohanlal and Prithviraj welcome the government that has turned cinema into an industry
Next Story