Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ജുറാസിക് പാർക്ക്'...

'ജുറാസിക് പാർക്ക്' താരം സാം നീൽ അന്തരിച്ചു

text_fields
bookmark_border
hollywood
cancel
camera_alt

 സാം നീൽ

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് പ്രശസ്ത ന്യൂസിലൻഡ് നടൻ സാം നീൽ (78) വിടവാങ്ങി. സ്റ്റീവൻ സ്പിൽബർഗിന്റെ വിഖ്യാത സാഹസിക ചിത്രമായ 'ജുറാസിക് പാർക്കിലെ' (1993) ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ താരമാണ് അദ്ദേഹം. പല തലമുറയുടെയും ബാല്യകാല ഓർമ്മകളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു മുഖമായിരുന്നു ഡോ. അലൻ ഗ്രാന്റിന്‍റേത്.

2023-ൽ സാം നീലിന് മൂന്നാം ഘട്ട രക്താർബുദം (ബ്ലഡ് കാൻസർ) സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കടുത്ത ചികിൽസകൾക്ക് വിധേയനായ അദ്ദേഹം, ഈ വർഷം ഏപ്രിൽ മാസത്തിൽ കാൻസർ വിമുക്തനായതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. സാം നീലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. ഈ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ അവസാന നിമിഷങ്ങളിൽ അദ്ദേഹം പൂർണമായും കാൻസർ മുക്തനായിരുന്നു എന്നത് മാത്രമാണ് തങ്ങൾക്ക് ആശ്വാസമെന്നും കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സാം നീലിന്റെ അഭിനയജീവിതം വെള്ളിത്തിരയിൽ സമാനതകളില്ലാത്തതായിരുന്നു. ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾ മുതൽ സ്വതന്ത്ര സിനിമകളിൽ വരെ തന്റെ സ്വാഭാവിക അഭിനയശൈലി കൊണ്ട് അദ്ദേഹം മുദ്രപതിപ്പിച്ചു. 'ജുറാസിക് പാർക്ക്' പരമ്പരകൾക്ക് പുറമെ, ഓസ്കാർ പുരസ്കാരം നേടിയ 'ദി പിയാനോ', ജനപ്രിയ വെബ് സീരീസ് 'പീക്കി ബ്ലൈൻഡേഴ്സ്' എന്നിവയിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ പെട്ടെന്നുള്ള വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമാ ലോകവും ആരാധകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywoodentertainmentJurassic parkActorsHollywood celebrities
News Summary - 'Jurassic Park' star Sam Neill has passed away
Next Story