ലൈംഗിക ആക്രമണ ആരോപണങ്ങൾ നേരിടുന്നവർക്ക് ഇനിയും വേദി നൽകണോ? വേടനുമായുളള കൂടിക്കാഴ്ചയിൽ വിജയ് സർക്കാറിനെ വിമർശിച്ച് ചിന്മയി
text_fieldsചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന മലയാളം റാപ്പർ വേടനുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി തമിഴ് ഗായികയും ഡബിങ് ആർട്ടിസ്റ്റുമായ ചിന്മയി. ഗുരുതരമായ ലൈംഗിക പീഡന, ആക്രമണ ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാർക്ക് മുൻ ഭരണകൂടങ്ങൾ വേദി നൽകിയതുപോലെ വിജയിയും രാജ്മോഹനും ചെയ്യില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ചിന്മയി എക്സിൽ കുറിച്ചു. രാജ്മോഹൻ വേടനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ചിന്മയിയുടെ പ്രതികരണം.
സ്ത്രീകളുടെ കൺസെന്റിനെ ലംഘിക്കാൻ ഒരു മുഖംമൂടിയായി പുരുഷന്മാർ സാമൂഹിക ആക്ടിവിസം ഉപയോഗിക്കുന്നത് സ്വീകാര്യമല്ലെന്നും സമാനമായ സ്ത്രീകൾക്ക് വേടനെപ്പോലുള്ള പുരുഷന്മാർക്കെതിര സംസാരിക്കുമ്പോൾ യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
‘ഗുരുതരമായ ലൈംഗിക പീഡന, ആക്രമണ ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാരുടെ പ്ലാറ്റ്ഫോമിങ്ങിൽ മുൻ റെജിമെന്റുകൾ ചെയ്തതുപോലെ രാജ്മോഹനും വിജയിയും ചെയ്യില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോവിഡ് സമയത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിൻ പരാരി, വേടൻ, ഞാനും ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഒരു ക്ലബ്‌ഹൗസ് പരിപാടിയിൽ ഞാൻ പങ്കെടുത്തു. അതിൽ ഒരു സ്ത്രീ വേടനുമായി എങ്ങനെ ചേർന്ന് പ്രവർത്തിക്കുമെന്ന് എന്നോട് ചോദിച്ചു. ആ സമയത്ത് റിപ്പോർട്ടുകൾ പ്രധാനമായും മലയാളത്തിലായിരുന്നു. എനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി (സമ്മതിക്കുന്നു?) തന്റെ തെറ്റ് സമ്മതിച്ചു. ആ പ്രൊജക്ട് ഉപേക്ഷിച്ചു. അതിനുശേഷം മറ്റുപലരും വേടന്റെ പേര് പരാമർശിച്ചു. അദ്ദേഹം പങ്കെടുക്കുന്ന സംഗീത പരിപാടികൾ ഞാൻ പതിവായി നിരസിച്ചു. അത് എന്റെ ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമാണ്. സ്ത്രീകളുടെ കൺസെന്റിനെ ലംഘിക്കാൻ ഒരു മുഖംമൂടിയായി പുരുഷന്മാർ സാമൂഹിക ആക്ടിവിസം ഉപയോഗിക്കുന്നത് സ്വീകാര്യമല്ല. പ്രശ്നം തുടരുന്നു: സമാനമായ സാമൂഹിക ഗ്രൂപ്പുകളിലെ സ്ത്രീകൾക്ക് വേടനെപ്പോലുള്ള പുരുഷന്മാരെ പേരെടുത്ത് പരാമർശിക്കുമ്പോൾ യാതൊരു പിന്തുണയും ലഭിക്കുന്നില്ല. കാരണം പുരുഷൻ ഒരു ‘ഹീറോ’ ‘നേതാവ്’ ആണ്. സ്ത്രീകൾ ‘വലിയ നന്മക്കായി‘ അവന്റെ അതിക്രമങ്ങൾ സഹിക്കണം. ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി സ്വയം ചിത്രീകരിച്ച ഇവരിൽ ചിലർ, എന്നിട്ടും അവർ അവകാശപ്പെടുന്നതുപോലെ പോരാടുന്നവരായി തുടരുന്നു. മതി, മതി’ -ചിന്മയി എക്സിൽ കുറിച്ചു.
അതേസമയം, തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ വേടൻ കണ്ടതിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടും ചിന്മയി വിമർശനം ഉന്നയിച്ചു. ‘ഒരു പീഡകന് വേദി നൽകരുതെന്ന് ആവശ്യപ്പെടുന്നത് ഞാൻ ഉപേക്ഷിച്ചു. സത്യം പറഞ്ഞാൽ...’ എന്നു പറഞ്ഞുകൊണ്ടാണ് ഡി.എം.കെ യൂത്ത് വിങ്ങിന്റെ പോസ്റ്റ് ചിന്മയി ഷെയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

