Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ബ്രാഹ്മണരുടെ മേല്‍...

'ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കും' എന്ന മറുപടി; ഒടുവിൽ ‍ക്ഷമാപണം നടത്തി അനുരാഗ് കശ്യപ്

text_fields
bookmark_border
Anurag Kashyap
cancel
camera_alt

അനുരാഗ് കശ്യപ്

ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് പ്രകോപനപരമായ പരാമർശം നടത്തിയതിന് പരസ്യമായി ക്ഷമാപണം നടത്തി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഇൻസ്റ്റാഗ്രാമിൽ വിശദമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് കശ്യപ് ക്ഷമാപണം നടത്തിയത്. ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്‍റെ അഭിപ്രായം പറഞ്ഞ് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് വന്നൊരു കമന്റിന് നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 'ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാ​ഗിന്റെ മറുപടി.

'എന്റെ പോസ്റ്റിനല്ല, മറിച്ച് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ ഒരു വരിക്കും, അതുണ്ടാക്കിയ വിദ്വേഷത്തിനും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ മകൾ, കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടേണ്ടിവരുമ്പോൾ അവിടെ പ്രവൃത്തിയോ പ്രസംഗമോ വിലമതിക്കുന്നില്ല. പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല, ഞാൻ അത് തിരിച്ചെടുക്കില്ല. പക്ഷേ നിങ്ങൾക്ക് ആരെയെങ്കിലും ദുരുപയോഗം ചെയ്യണമെങ്കിൽ, അത് എന്റെ നേരെ തിരിച്ചുവിടുക. എന്റെ കുടുംബം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങൾ അന്വേഷിക്കുന്നത് ഒരു ക്ഷമാപണമാണെങ്കിൽ, ഇതാണ് എന്റെ ക്ഷമാപണമെന്നും ബ്രാഹ്മണരേ, ദയവായി സ്ത്രീകളെ ഒഴിവാക്കുക, നിങ്ങൾ യഥാർഥത്തിൽ ഏതുതരം ബ്രാഹ്മണരാണെന്ന് നിങ്ങൾ തീരുമാനിക്കുക' -അനുരാഗ് കശ്യപ് കുറിച്ചു

ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും വിപ്ലവകരമായ ജീവിതത്തെ ചിത്രീകരിക്കുന്ന ആനന്ദ് മഹാദേവന്‍ ചിത്രം 'ഫൂലെ'യുടെ റിലീസ് നീട്ടിയത് വലിയ തോതിൽ ചർച്ചക്ക് വഴി തെളിയിച്ചിരുന്നു. 'ഫൂലെ'യുടെ റിലീസ് മാറ്റിവെച്ചതിനെതുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയാണ് അനുരാഗ് കശ്യപ് സംസാരിച്ചത്. മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ്‍ സമുദായ സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് റിലീസ് നീട്ടിയത്. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ബ്രാഹ്മണ സമൂഹത്തിന്റെ കാപട്യത്തെ ചോദ്യം ചെയ്യുന്നതിന് പുറമേ, റിലീസ് ചെയ്യാത്ത ചിത്രം എങ്ങനെയാണ് ഗ്രൂപ്പുകൾക്ക് ലഭ്യമായതെന്ന് അനുരാഗ് കശ്യപ് ചോദിച്ചു.

ഈ നാട്ടിൽ ജാതീയത ഇല്ലായിരുന്നെങ്കിൽ, ബ്രാഹ്മണർ എന്തിന് വേണ്ടി പോരാടണം? അല്ലെങ്കിൽ ഒരുപക്ഷേ അവർ ജീവിക്കുന്നത് ബ്രാഹ്മണർ മാത്രമുള്ള ഇന്ത്യയിലാണോ? സി.ബി.എഫ്‌.സിയെക്കുറിച്ചും അവർക്ക് സമർപ്പിച്ച ചിത്രം ഗ്രൂപ്പുകളിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അനുരാഗ് ചോദ്യങ്ങൾ ഉന്നയിച്ചു. സിനിമ സെൻസറിങ്ങിന് പോകുമ്പോൾ ബോർഡിൽ നാല് അംഗങ്ങളാണ് ഉണ്ടാവാറുള്ളത്. അവരിൽ നിന്ന് എങ്ങനെയാണ് ഫ്യൂഷൻ ഗ്രൂപ്പുകൾക്കും വിഭാഗങ്ങൾക്കും സിനിമയുടെ ആക്‌സസ് ലഭിക്കുന്നത്? പഞ്ചാബ് 95, ടീസ്, ധടക് 2 തുടങ്ങിയ സിനിമകൾ സമൂഹത്തിലെ അസ്വസ്ഥമായ സത്യങ്ങൾ കൂടി കാണിക്കുന്നവയാണ്. ഇവയൊക്കെ സെൻസർഷിപ്പ് നേരിടുകയും റിലീസ് ചെയ്യപ്പെടാതെ തുടരുകയും ചെയ്യുന്നതെങ്ങനെയെന്ന് സംവിധായകൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anurag Kashyapbrahminapologises
News Summary - Anurag Kashyap apologises for Brahmin remark
Next Story