നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു
text_fieldsമുംബൈ: മുതിർന്ന നടനും ചലച്ചിത്ര സംവിധായകനുമായ മനോജ് കുമാർ (87) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.03 ന് കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജുഹുവിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം ശനിയാഴ്ച നടക്കും. 2025 ഫെബ്രുവരി 21 മുതൽ ആശുപത്രിയിലായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മനോജിന് ഡീകംപെൻസേറ്റഡ് ലിവർ സിറോസിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതാണ് ആരോഗ്യം വഷളാകാൻ കാരണമായതെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ദേശസ്നേഹ സിനിമകളിലൂടെയാണ് മനോജ് പ്രശസ്തനായത്. ഭാരത് കുമാർ എന്ന വിളിപ്പേരും ഉണ്ടായിരുന്നു അദ്ദേഹത്തിന്. 60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചില ചിത്രങ്ങളുടെ ചിത്ര സംയോജനവും നിര്‍വഹിച്ചു. ക്രാന്തി, പൂരബ് ഓര്‍ പശ്ചിം, റോട്ടി, കപട ഔർ മകാൻ എന്നിവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

