Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightസുഷമയും...

സുഷമയും ജെയ്റ്റ്ലിയും മരിച്ചത് മോദിയുടെ പീഡനം മൂലമെന്ന് ഉദയ്നിധി; പരാതി, സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന്

text_fields
bookmark_border
സുഷമയും ജെയ്റ്റ്ലിയും മരിച്ചത് മോദിയുടെ പീഡനം മൂലമെന്ന് ഉദയ്നിധി; പരാതി, സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന്
cancel

ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും സുഷമസ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദവും മൂലമാണ് മരിച്ചതെന്ന ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയും സ്റ്റാലിെൻറ മകനുമായ ഉദയ്നിധിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

മുതിർന്ന ബി.ജെ.പി നേതാക്കളായ അദ്വാനി, മുരളി മനോഹർ േജാഷി തുടങ്ങിയവരെ ഒതുക്കിയാണ് മോദി അധികാരത്തിലേറിയതെന്നും പ്രചാരണത്തിനിടെ ഉദയ്നിധി ആരോപിച്ചിരുന്നു. മോദിയെ കണ്ട് ഭയപ്പെടാനോ തലകുനിക്കാനോ താൻ എടപ്പാടി പളനിസാമിയല്ലെന്നും കലൈജ്ഞറുടെ പേരമകനാണെന്നും ഉദയ്നിധി പറഞ്ഞിരുന്നു.

ഉദയ്നിധിയുടെ പ്രസ്താവനക്കെതിരെ സുഷമ സ്വരാജിെൻറ മകൾ ബൻസുരി സ്വരാജും അരുൺ ജെയ്റ്റ്ലിയുടെ മകൾ സൊനാലി ജെയ്റ്റ്ലി ബക്ഷിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേരുകൾ വലിച്ചിഴക്കരുതെന്നും ഉദയ്നിധിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അവർ ട്വിറ്റിൽ വ്യക്തമാക്കി. ഉദയ്നിധിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ബി.ജെ.പി ഭാരവാഹികൾ പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udhayanidhi Stalinassembly election 2021
News Summary - Udhayanidhi Stalin says Sushma Swaraj, Arun Jaitley 'died due to Modi's torture'
Next Story