Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightഉത്തരാഖണ്ഡിൽ...

ഉത്തരാഖണ്ഡിൽ ആദ്യ സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പി

text_fields
bookmark_border
ഉത്തരാഖണ്ഡിൽ ആദ്യ സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പി
cancel

ന്യൂഡൽഹി: 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി 59 പേരുകളുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി പുഷ്കർ സിങ് ധമി നിലവിലെ മണ്ഡലമായ ഖടിമയിൽ നിന്നുതന്നെയാണ് മത്സരിക്കുന്നത്. പട്ടികയിൽ അഞ്ചുപേർ വനിതകളാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. ഉത്തരാഖണ്ഡിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹംപറഞ്ഞു. ഒപ്പം നിലവിലെ ഭരണകൂടത്തിന്‍റെ നേട്ടങ്ങളും അവതരിപ്പിക്കും. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 57 സീറ്റുകളിലാണ് വിജയിച്ചത്. പുതിയ പട്ടികയിൽ 10 സിറ്റിങ് എം.എൽ.എമാർ ഇല്ല.

പാർട്ടി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് വീണ്ടും ഹരിദ്വാറിൽനിന്ന് ജനവിധി തേടും. മന്ത്രിമാരായ സത്പാൽ മഹാരാജ്, ധൻസിങ് റാവത്ത് തുടങ്ങിയവരും പട്ടികയിലുണ്ട്. സ്ഥാനാർഥികളിൽ 15 പേർ ബ്രാഹ്മണ സമുദായത്തിൽനിന്നാണെന്ന് ജോഷി തന്നെ വ്യക്തമാക്കി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandBJPAssembly Election 2022
News Summary - BJP announces first list of candidates for Uttarakhand
Next Story