Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightManipurchevron_rightബി.ജെ.പിക്കാരുടെ...

ബി.ജെ.പിക്കാരുടെ പ്രവാഹം: മണിപ്പൂരിൽ ജെ.ഡി.യു ആവേശത്തിൽ

text_fields
bookmark_border
ബി.ജെ.പിക്കാരുടെ പ്രവാഹം: മണിപ്പൂരിൽ ജെ.ഡി.യു ആവേശത്തിൽ
cancel

പട്ന: ടിക്കറ്റ് നിഷേധിക്കപ്പെട്ട നിരവധി ബി.ജെ.പി നേതാക്കൾ കൂറുമാറിയെത്തിയതിന്റെ ആവേശത്തിൽ മണ്ണിപ്പൂർ ജെ.ഡി.യു. ബിഹാറിലും കേന്ദ്രത്തിലും സഖ്യകക്ഷികളാണെങ്കിലും മണിപ്പൂരിലും ഉത്തർപ്രദേശിലും ബി.ജെ.പിയും ജെ.ഡി.യുവും നേർക്കുനേർ മത്സരത്തിലാണ്.

ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമായി രണ്ടു ഘട്ടങ്ങളായാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച മണിപ്പൂരിലെ 60 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ കൂറുമാറ്റം തുടങ്ങിയത്. ഇതിനകം 15 പ്രമുഖ നേതാക്കൾ ബി.ജെ.പി വിട്ടു. കൂടുതൽ പേരും ജെ.ഡി.യുവിലേക്കാണ് പോയത്.

ഇനിയും ബി.ജെ.പി നേതാക്കളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ജെ.ഡി.യു ജനറൽ സെക്രട്ടറി അഫാഖ് അഹമദ് ഖാൻ സൂചിപ്പിച്ചു. പാർട്ടിയുടെ മണിപ്പൂരിലെ പരിമിതികൾ പരിഗണിച്ച് 20 സീറ്റുകളിൽ മാത്രം മത്സരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് പരിഗണിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurjduBJPassembly election 2022
News Summary - Nitish Kumar's JD(U) upbeat as many disgruntled Manipur BJP leaders join party
Next Story