Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഹകാമുകൻ

text_fields
bookmark_border
കവിത
simhakamukan
cancel
camera_altചിത്രീകരണം: സൂര്യജ എം.

രിക്കൽ ഒരു നിരാശാ കാമുകൻ

മരിച്ച്, ഒരാൺ സിംഹമായി

ജനിച്ചു.

സിംഹത്തിന്‍റെയുള്ളിൽ കാമുകഹൃദയം

മിടിച്ചുകൊണ്ടേയിരുന്നു.

നിരാശപ്പെട്ട് മരിച്ച കാമുകൻ

ആയതിനാലാവണം

സിംഹത്തിന്‍റെ മുഖം

എപ്പോഴും വിഷാദിച്ചിരുന്നു.

മിഴികൾ ശൂന്യമായും

ദംഷ്ട്രകൾ മൂർച്ച കുറഞ്ഞും

കാണപ്പെട്ടു.

നടക്കുമ്പോൾ ഉടലിന്

എപ്പോഴും ഒരുലച്ചിൽ.

ഉയരാനാത്ത വാൽ

ചകിതമായി വിറച്ചുനിന്നു.

ഒറ്റയടിക്ക് ഒരാനയെ

കൊല്ലാനാവുന്ന സിംഹങ്ങൾ

വേറെയുള്ളതുകൊണ്ട്

ഒരു പെൺസിംഹവും

അതിനെ ഗൗനിച്ചതേയില്ല.

പാവം നമ്മുടെ നായകൻ

നിരസിക്കപ്പെട്ട പ്രണയങ്ങളുടെ

ഭാരവും പേറി

ഒരു പാറക്കൂട്ടത്തിൽ നിന്നും

ചാടി ചത്തുകളഞ്ഞു.

പിന്നെ ഞാനായി ജനിച്ചു

പ്രണയിക്കാൻ നോക്കുമ്പോൾ

എന്‍റെയുള്ളിലെ സിംഹം മുരളുന്നു.

ഹിംസിക്കാനായുമ്പോൾ

എന്‍റെയുള്ളിലെ കാമുകൻ അലിയുന്നു.

ഞാൻ ചത്തിനി

ആരായി പിറക്കുമോ ആവോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - simhakamukan poem by rajesh pinnadan
Next Story