Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPodcastschevron_rightLiteraturechevron_right'പത്മശ്രീയാ,ഇങ്കേയാ...

കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കാവൽകിണർ വരെ പോകേണ്ടി വന്നു. വന്നകാര്യം പ്രതീക്ഷിച്ചതിലും നേരത്തെ നടന്നതിനാൽ കുറച്ചുസമയം ബാക്കിയുണ്ട്. പത്മശ്രീ ജേതാവും ബഹുമുഖ പ്രതിഭയുമായ അലി മണിക്ഫാെൻറ വള്ളിയൂർ അധികം അകലെയല്ല. ലക്ഷദ്വീപ് സ്വദേശിയെങ്കിലും മണിക്ഫാൻ കഴിഞ്ഞ കുറേ ദശകങ്ങളായി തിരുനെൽവേലിയിലെ വള്ളിയൂരിലാണ് താമസം. വള്ളിയൂരിലെ നിർജന, നിർജല ഭൂമിയിൽ തെൻറ പഠന ഗവേഷണങ്ങളുമായി അദ്ദേഹം പാർത്തുവരുന്നു. അടുത്തിടെയാണ് കോഴിക്കോെട്ട ഭാര്യഭവനത്തിലേക്ക് സന്ദർശനത്തിനായി പോയത്. അദ്ദേഹം വള്ളിയൂരിൽ ഇല്ലെങ്കിലും ആ മഹാനുഭാവെൻറ ജീവിത പരീക്ഷണങ്ങൾക്ക് വേദിയായ ഇടമൊന്ന് കാണാമെന്ന് കരുതി വള്ളിയൂരിലേക്ക് വെച്ചുപിടിച്ചു.

ദേശീയപാതയിൽ നിന്ന് വിട്ടാൽ കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത പ്രദേശം. ഇടക്കിടെ ചെറിയ നാട്ടുകവലകൾ. അതിനോട് ചേർന്ന് വീടുകളും ചെറുകിട സ്ഥാപനങ്ങളും. ജലസാന്നിധ്യമുള്ള മേഖലകളിൽ വിശാലമായ കൃഷിയിടങ്ങൾ. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാറ്റാടിപ്പാടങ്ങൾ. കാറ്റിേൻറയും കാറ്റാൽ തിരിയുന്ന കാറ്റാടിയുടെയും മുഴക്കം സദാ അന്തരീക്ഷത്തിൽ. പല വഴികൾ തെറ്റി ഒടുവിൽ മണിക്ഫാെൻറ വീട്ടിലേക്കുള്ള പാതയിൽ കയറി. ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമേയുള്ളു.


നല്ല റോഡ്. നട്ടുച്ചക്ക് ആളൊഴിഞ്ഞ പാതയിലൂടെ സാമാന്യം വേഗത്തിൽ തന്നെ പോകവേ പെെട്ടന്നൊരു പൊലീസ് സംഘം റോഡ് വക്കത്ത്. ഏതാനും കാറുകൾ തടഞ്ഞിട്ടിട്ടുണ്ട്. സ്പീഡ് കൂടുതലായിരുന്നോ, അതോ ഇനി രേഖകൾ പരിശോധിക്കാനോ. കാർ ഒതുക്കി രേഖകളുമായി പൊലീസ് ജീപ്പിനടുത്തേക്ക് നടന്നു. ഹെഡ്കോൺസ്റ്റബിൾ ഇങ്ങോട്ടു നടന്നുവരുന്നു. രേഖകൾ നീട്ടിയപ്പോൾ 'കൈയിലിരിക്കെട്ട' എന്നായി. തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പണമോ ആയുധങ്ങളോ കടത്തുന്നുണ്ടോ എന്ന പരിശോധനയാണ്. ഡിക്കി തുറന്ന് പരിശോധന കഴിഞ്ഞപ്പോഴാണ് കാറിെൻറ കേരള രജിസ്ട്രേഷൻ ശ്രദ്ധയിൽ പെട്ടത്. കേരളത്തിൽ നിന്നുള്ള കാർ എന്തിനാണ് ഇൗ വഴി പോകുന്നതെന്നായി ചോദ്യം. പത്മശ്രീ ജേതാവ് അലി മണിക്ഫാെൻറ വീട്ടിലേക്ക് പോകുകയാണെന്ന് മറുപടി. പൊലീസുകാരൻ

അവിശ്വസനീയമായതെന്തോ കേട്ടതുപോലെ ഞെട്ടി. 'പത്മശ്രീയാ? ഇേങ്കയാ?'. മണിക്ഫാൻ വലിയ ശാസ്ത്രപ്രതിഭയാണെന്നും ഇൗ വർഷം രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണെന്നും പറഞ്ഞപ്പോൾ പൊലീസുകാരന് അന്ധാളിപ്പ്. 'ഇവിടെയോ, ഇൗ വള്ളിയൂരിലോ, പത്മശ്രീ ജേതാേവാ'... അയാളുടെ സംശയം മാറുന്നില്ല. 'എന്ത മാതിരി സൈൻറിസ്റ്റ്? റിട്ടയേഡ് സൈൻറിസ്റ്റാ?'. അപ്പോഴേക്കും ഇൻസ്പെക്ടർ അടുത്തേക്ക് വന്നു. പൊലീസുകാരൻ ഇൻസ്പെക്ടറോട് കാര്യം പറഞ്ഞു. ഇൻസ്പെക്ടറും കേട്ടിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്മശ്രീ ജേതാവിനെ കുറിച്ച്. ഒടുവിൽ മൊബൈലിൽ മണിക്ഫാെൻറ ഫോേട്ടാ കാണിച്ചു. പൊലീസുകാരെൻറ മറുപടി. 'പാർത്ത മാതിരിയേ ഇല്ലയേ'...


പരിചയക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത വള്ളിയൂരിൽ എന്തിനാണ് അലി മണിക്ഫാൻ താമസിക്കാനെത്തിയതെന്ന് വ്യക്തമായത് അേപ്പാഴാണ്. ഏകാന്തതയും സ്വാസ്ഥ്യവും തേടുന്ന ആ മനസിന് പറ്റിയയിടം ഇതുതന്നെ. യാദൃശ്ചികമായി അദ്ദേഹം കേരളത്തിൽ വന്നസമയത്താണ് പത്മശ്രീയുടെ പ്രഖ്യാപനം ജനുവരി 26 ന് വരുന്നത്. തുടർന്ന് കോഴിക്കോട്ട് അദ്ദേഹം താമസിക്കുന്ന വീട്ടിലേക്ക് ജനങ്ങളുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു. എല്ലാവർക്കും ഒപ്പം നിന്ന് സെൽഫിയെടുക്കണം. ഫേസ്ബുക്കിൽ പോസ്റ്റിടണം. ഇന്നലെവരെ അദ്ദേഹത്തെ അവഗണിച്ചിരുന്നവർ ഫലകങ്ങളും പൊന്നാടയുമായി പറന്നെത്തി. നിസ്സംഗനായൊരു താപസനെ പോലെ എല്ലാവർക്കും നടുവിൽ ആ പാവം നിന്നുകൊടുത്തു. ഇൗ ബഹളത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെട്ട് വള്ളിയൂരിെൻറ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാൻ മണിക്ഫാെൻറ മനസ് ആഗ്രഹിക്കുന്നുണ്ടാകും.

'പത്മശ്രീയാ,ഇങ്കേയാ ?'; അലി മണിക്ഫാെൻറ വള്ളിയൂരിലെ വീട്ടിലേക്കുള്ള യാത്രയിൽ കണ്ട പൊലീസുകാരന് അന്ധാളിപ്പ് മാറിയില്ല..

കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കാവൽകിണർ വരെ പോകേണ്ടി വന്നു. വന്നകാര്യം പ്രതീക്ഷിച്ചതിലും നേരത്തെ നടന്നതിനാൽ കുറച്ചുസമയം ബാക്കിയുണ്ട്. പത്മശ്രീ ജേതാവും ബഹുമുഖ പ്രതിഭയുമായ അലി മണിക്ഫാെൻറ വള്ളിയൂർ അധികം അകലെയല്ല. ലക്ഷദ്വീപ് സ്വദേശിയെങ്കിലും മണിക്ഫാൻ കഴിഞ്ഞ കുറേ ദശകങ്ങളായി തിരുനെൽവേലിയിലെ വള്ളിയൂരിലാണ് താമസം. വള്ളിയൂരിലെ നിർജന, നിർജല ഭൂമിയിൽ തെൻറ പഠന ഗവേഷണങ്ങളുമായി അദ്ദേഹം പാർത്തുവരുന്നു. അടുത്തിടെയാണ് കോഴിക്കോെട്ട ഭാര്യഭവനത്തിലേക്ക് സന്ദർശനത്തിനായി പോയത്. അദ്ദേഹം വള്ളിയൂരിൽ ഇല്ലെങ്കിലും ആ മഹാനുഭാവെൻറ ജീവിത പരീക്ഷണങ്ങൾക്ക് വേദിയായ ഇടമൊന്ന് കാണാമെന്ന് കരുതി വള്ളിയൂരിലേക്ക് വെച്ചുപിടിച്ചു.

ദേശീയപാതയിൽ നിന്ന് വിട്ടാൽ കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത പ്രദേശം. ഇടക്കിടെ ചെറിയ നാട്ടുകവലകൾ. അതിനോട് ചേർന്ന് വീടുകളും ചെറുകിട സ്ഥാപനങ്ങളും. ജലസാന്നിധ്യമുള്ള മേഖലകളിൽ വിശാലമായ കൃഷിയിടങ്ങൾ. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാറ്റാടിപ്പാടങ്ങൾ. കാറ്റിേൻറയും കാറ്റാൽ തിരിയുന്ന കാറ്റാടിയുടെയും മുഴക്കം സദാ അന്തരീക്ഷത്തിൽ. പല വഴികൾ തെറ്റി ഒടുവിൽ മണിക്ഫാെൻറ വീട്ടിലേക്കുള്ള പാതയിൽ കയറി. ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമേയുള്ളു.


നല്ല റോഡ്. നട്ടുച്ചക്ക് ആളൊഴിഞ്ഞ പാതയിലൂടെ സാമാന്യം വേഗത്തിൽ തന്നെ പോകവേ പെെട്ടന്നൊരു പൊലീസ് സംഘം റോഡ് വക്കത്ത്. ഏതാനും കാറുകൾ തടഞ്ഞിട്ടിട്ടുണ്ട്. സ്പീഡ് കൂടുതലായിരുന്നോ, അതോ ഇനി രേഖകൾ പരിശോധിക്കാനോ. കാർ ഒതുക്കി രേഖകളുമായി പൊലീസ് ജീപ്പിനടുത്തേക്ക് നടന്നു. ഹെഡ്കോൺസ്റ്റബിൾ ഇങ്ങോട്ടു നടന്നുവരുന്നു. രേഖകൾ നീട്ടിയപ്പോൾ 'കൈയിലിരിക്കെട്ട' എന്നായി. തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പണമോ ആയുധങ്ങളോ കടത്തുന്നുണ്ടോ എന്ന പരിശോധനയാണ്. ഡിക്കി തുറന്ന് പരിശോധന കഴിഞ്ഞപ്പോഴാണ് കാറിെൻറ കേരള രജിസ്ട്രേഷൻ ശ്രദ്ധയിൽ പെട്ടത്. കേരളത്തിൽ നിന്നുള്ള കാർ എന്തിനാണ് ഇൗ വഴി പോകുന്നതെന്നായി ചോദ്യം. പത്മശ്രീ ജേതാവ് അലി മണിക്ഫാെൻറ വീട്ടിലേക്ക് പോകുകയാണെന്ന് മറുപടി. പൊലീസുകാരൻ

അവിശ്വസനീയമായതെന്തോ കേട്ടതുപോലെ ഞെട്ടി. 'പത്മശ്രീയാ? ഇേങ്കയാ?'. മണിക്ഫാൻ വലിയ ശാസ്ത്രപ്രതിഭയാണെന്നും ഇൗ വർഷം രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണെന്നും പറഞ്ഞപ്പോൾ പൊലീസുകാരന് അന്ധാളിപ്പ്. 'ഇവിടെയോ, ഇൗ വള്ളിയൂരിലോ, പത്മശ്രീ ജേതാേവാ'... അയാളുടെ സംശയം മാറുന്നില്ല. 'എന്ത മാതിരി സൈൻറിസ്റ്റ്? റിട്ടയേഡ് സൈൻറിസ്റ്റാ?'. അപ്പോഴേക്കും ഇൻസ്പെക്ടർ അടുത്തേക്ക് വന്നു. പൊലീസുകാരൻ ഇൻസ്പെക്ടറോട് കാര്യം പറഞ്ഞു. ഇൻസ്പെക്ടറും കേട്ടിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്മശ്രീ ജേതാവിനെ കുറിച്ച്. ഒടുവിൽ മൊബൈലിൽ മണിക്ഫാെൻറ ഫോേട്ടാ കാണിച്ചു. പൊലീസുകാരെൻറ മറുപടി. 'പാർത്ത മാതിരിയേ ഇല്ലയേ'...


പരിചയക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത വള്ളിയൂരിൽ എന്തിനാണ് അലി മണിക്ഫാൻ താമസിക്കാനെത്തിയതെന്ന് വ്യക്തമായത് അേപ്പാഴാണ്. ഏകാന്തതയും സ്വാസ്ഥ്യവും തേടുന്ന ആ മനസിന് പറ്റിയയിടം ഇതുതന്നെ. യാദൃശ്ചികമായി അദ്ദേഹം കേരളത്തിൽ വന്നസമയത്താണ് പത്മശ്രീയുടെ പ്രഖ്യാപനം ജനുവരി 26 ന് വരുന്നത്. തുടർന്ന് കോഴിക്കോട്ട് അദ്ദേഹം താമസിക്കുന്ന വീട്ടിലേക്ക് ജനങ്ങളുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു. എല്ലാവർക്കും ഒപ്പം നിന്ന് സെൽഫിയെടുക്കണം. ഫേസ്ബുക്കിൽ പോസ്റ്റിടണം. ഇന്നലെവരെ അദ്ദേഹത്തെ അവഗണിച്ചിരുന്നവർ ഫലകങ്ങളും പൊന്നാടയുമായി പറന്നെത്തി. നിസ്സംഗനായൊരു താപസനെ പോലെ എല്ലാവർക്കും നടുവിൽ ആ പാവം നിന്നുകൊടുത്തു. ഇൗ ബഹളത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെട്ട് വള്ളിയൂരിെൻറ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാൻ മണിക്ഫാെൻറ മനസ് ആഗ്രഹിക്കുന്നുണ്ടാകും.

TAGS:Ali Manikfan